Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightഅക്ഷരങ്ങൾ...

അക്ഷരങ്ങൾ പൂക്കുന്ന ചത്വരം

text_fields
bookmark_border
അക്ഷരങ്ങൾ പൂക്കുന്ന ചത്വരം
cancel

ഷാർജയുടെ ഹൃദയ ഭൂമികയിൽനിന്ന് വിമാനത്താവളത്തിലേക്കും വടക്കൻ എമിറേറ്റുകളിലേക്കും യാത്ര ചെയ്തിട്ടുള്ളവരെല്ലാം ഒരു തവണയെങ്കിലും ചുറ്റിയിരിക്കും ഹൽവാൻ മേഖലയിലെ ഖുർആൻ റൗണ്ടെബൗട്ട്. അതിന്‍റെ നടുവിൽ പ്രകൃതി വിരൽ തൊട്ട് ഖുർആൻ വായിക്കുന്ന രീതിയിൽ തീർത്ത കമനീയ ശിൽപം നിങ്ങൾ കണ്ടിട്ടുണ്ടാവും. ശിൽപത്തിന്‍റെ മുറ്റം നിറയെ നിൽക്കുന്ന വർണ പൂക്കളിൽനിന്ന് ചരിത്രത്തിന്‍റെ സുഗന്ധം ശ്വസിച്ചിട്ടുണ്ടാവാം. അങ്ങാടി കുരുവികൾ ചരിത്രതാളുകളിലൂടെ പറന്നുല്ലസിക്കുന്ന ചന്തം കാണാൻ ഈ സാംസ്കാരിക ചത്വരത്തിൽ തന്നെ വരണം. വെറും കോൺക്രീറ്റിന്‍റെയും മണലിന്‍റെയും ഘടനകളല്ല, മറിച്ച് രാജ്യത്തിന്‍റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് സംസാരിക്കുന്ന സ്മാരകങ്ങളാണ് ഷാർജയിലെ ചത്വരങ്ങൾ, പ്രത്യേകിച്ച് ഖുർആൻ റൗണ്ടെബൌട്ട്.

ഖുർആൻ റൗണ്ടെബൌട്ടിന്‍റെ നാലുഭാഗങ്ങളിലായി അത്രതന്നെ ചാരുത പടർത്തുന്ന കെട്ടിടങ്ങളും കാണാം. അറബ് പരമ്പരാഗത രീതിയിൽ തീർത്ത ഈ കെട്ടിടങ്ങളിലൊന്ന് വായനശാലയാണ്. ലോക ക്ലാസിക്കുകളുടെ പറുദീസ. ഗൾഫ് മേഖലയിലെ ഏറ്റവും സമ്പന്നമായ വായനശാലയാണിത്. ചെണ്ടുമല്ലി പൂക്കളുടെ സൗരഭ്യം മൊത്തം നുകരുന്ന അക്ഷരങ്ങളിൽ നിന്ന് ലോകം ഒരു കുടകീഴിലേക്ക് അലിഞ്ഞുച്ചേരുന്ന വാക്കിൻറെ മാന്ത്രികത ഇവിടെ കാണാം. മറ്റൊന്ന് സാംസ്കാരിക കൊട്ടാരമാണ്. കവിതയും കഥയും മറ്റ് സാംസ്കാരിക പൂക്കളും അവധിയില്ലാതെ വിടരുന്ന കൊട്ടാരം. കവി സമ്മേളനങ്ങളിൽ ഒരിക്കലെങ്കിലുമൊന്ന് പങ്കെടുക്കണം. നബാത്തി കവിതകൾ മുതൽ ആധുനിക അറബ് കവിതകൾ വരെ ചിറകടിക്കുന്ന സായാഹ്നങ്ങൾ. മറ്റ് രണ്ടു കെട്ടിടങ്ങളും സാഹിത്യ-സാംസ്കാരിക മേഖലകളുടെ ഉന്നമനത്തിനായി തീർത്തതാണ്. ഷാർജയുടെ സാംസ്കാരിക ചരിത്രം അടയാളപ്പെടുത്തുന്നയിടത്തെല്ലാം ഈ ചത്വരവും കെട്ടിടങ്ങളും മുൻനിരയിൽ വന്നു നിൽക്കും.

1980ൽ പണിത ഈ ചത്വരത്തിന് നടുവിൽ ആദ്യം ജ്വലിച്ചിരുന്നത് അഗ്നിയായിരുന്നു. ശൂല(ജ്വാല) എന്നായിരുന്നു അന്നതിന്‍റെ പേര്. ഷാർജയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിൽ സ്ഥാപിച്ചിരിക്കുന്ന വലിയ തീജ്വാലയുടെ അപകടത്തെക്കുറിച്ച് പൊതുജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചതിനാൽ തീജ്വാലക്ക് ആയുസ് കുറഞ്ഞു. പ്രകൃതി വാതക പൈപ്പുലൈനുമായി ബന്ധിപ്പിച്ചായിരുന്നു തീ ആളി കത്തിയിരുന്നത്. തുടർന്നാണ് ലോകത്തിന്‍റെ വെളിച്ചമായ ഖുർആൻ ആ സ്ഥാനത്ത് എത്തുന്നത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അടുത്ത സുഹൃത്തായിരുന്ന സ്പാനിഷ് വാസ്തുശിൽപിയാണ് ഇത് രൂപകൽപന ചെയ്തത്. റൗണ്ടെബൌട്ടിനോട് ചേർന്ന് ഷാർജ-ദൈദ് പാതയിൽ ഭൂഗർഭ പാത വന്നപ്പോഴും മറ്റുവികസനങ്ങൾ നടന്നപ്പോഴും റൗണ്ടെബൗട്ട് സംരക്ഷിച്ചു നിർത്തി. അത്രക്കധികം ജനങ്ങളുടെ മനസിൽ കറങ്ങുന്നുണ്ട് സാംസ്കാരിക കൊട്ടാരങ്ങൾ കാവൽ നിൽക്കുന്ന ഈ ചത്വരം. യുനെസ്കോ ലോകത്തിന്‍റെ പുസ്തക തലസ്ഥാനമായി ഷാർജയെ തെരഞ്ഞെടുത്തപ്പോൾ അതിന്‍റെ കവർ ചിത്രമായതും ഈ വെളിച്ചത്തിന്‍റെ ചത്വരമായിരുന്നു.

ഷാർജ വെളിച്ചോത്സവ ദിനങ്ങളിൽ റൗണ്ടെബൌട്ടിന് ചിറകുകൾ മുളക്കും. വർണ ചിറകുകൾ വീശി ആകാശ നീലിമയിലേക്ക് ചിറകടിക്കും. ലേസർ രശ്മികളുടെ സുക്ഷ്മ മുനകൾ കൊണ്ട് പൂവിതളുകളിൽ എഴുതി വെക്കുന്ന കവിതകൾ ചൊല്ലാൻ പച്ചകുതിരകൾ വിരുന്ന് വരും. ഫിഷ്ത് ബീച്ചിൽനിന്ന് വരുന്ന ഇഷ്ക്കിന്‍റെ കാറ്റലകൾ കടന്നുപോകുമ്പോൾ ചത്വരമൊരു വൃദ്ധാവനമാകും. നിശബ്ദത പോലും നിശബ്ദമാകുന്ന ഒരു യാമമുണ്ട്. മഞ്ഞലിഞ്ഞ പൌർണമി പൊന്നണിയുന്ന നേരമാണത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran Roundabout
News Summary - Quran Roundabout-Sharjah
Next Story