Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമഴകളിങ്ങിനെ...

മഴകളിങ്ങിനെ പലവിധം

text_fields
bookmark_border
മഴകളിങ്ങിനെ പലവിധം
cancel

ചന്നം പിന്നം ചിണുങ്ങി പെയ്യുന്ന

വേനൽ മഴയ്ക്കൊരു കുഞ്ഞു പെൺകുട്ടിയുടെ

ഓമനത്തം തുളുമ്പുന്ന മുഖമാണ്

ഉയരുന്ന പുതുമണ്ണിെൻറ മണം പോൽ,

ചുണ്ടിൽ കിനിയുന്ന മുലപ്പാൽ ഗന്ധം.

കളങ്കമേതുമില്ലാതെ, നോവും വേവും മറക്കുന്ന, കിന്നരി പല്ല്‌ കാട്ടി

ചിരിക്കുന്ന, കനിവുള്ള,

നനവുള്ള ഒരു കുഞ്ഞു പൈതൽ മഴ.

ചെറുങ്ങനെ പെയ്യുന്ന ചാറ്റൽ മഴയ്ക്ക്,

എന്നുമൊരു

കൗമാരക്കാരിയുടെ നാണം.

ഇടവെയിലിൽ ഏറെയൊളിച്ചു,

പിന്നെയും പെയ്ത്,

ഒളിച്ചും കണ്ടും, കണ്ണുപൊത്തി

കളിക്കുന്നൊരു പാവാടക്കാരി - കൗമാര്യത്തിെൻറ, ശാഠ്യങ്ങളും ചാപല്യങ്ങളും.

ഓരോ വരവിലും പുടവമാറ്റി, താളം മാറ്റി, കാന്തനെ തഴുകാൻ,

അവനിൽ ആണ്ടിറങ്ങി നെഞ്ചിൽ തലവെച്ചുറങ്ങാൻ

കൊതിക്കുന്നൊരു വെപ്രാളകാരി.

കർക്കിടകമഴകൾ പലപ്പോഴും, രൗദ്രകളായ

സ്ത്രീകളെ പോലെയാണത്രെ!

കണ്ണകിയും പാഞ്ചാലിയും പോലെ, ശപഥങ്ങളിൽ മുടിയഴിച്ചു,

ഉറഞ്ഞു തുള്ളുന്നവർ. കാറ്റിനോടും കടലിനോടും,

കുന്നിനോടും മലയോടും പടവെട്ടുന്നവർ,

ഭൂമിയുടെ നെഞ്ച് പിളർന്നു ചുടു നിണം ലാവയാക്കിയൊഴുകുന്നവർ,

ഇടിയും മിന്നലുമായി ഗൂഢാലോചന നടത്തി,

ദുരിത പെയ്തു നടത്തുന്നവർ, ആണ്ടറുതിയുടെ -

തീരാശാപങ്ങളുടെ നെഞ്ചകം തുറക്കുന്നവർ.

പലരൂപങ്ങളിലും പെയ്‌തൊഴുകി,

മനം മടുത്ത മഴകൾ,

ഒടുവിൽ ഭർതൃ ഗൃഹങ്ങൾ ഉപേക്ഷിക്കുമത്രേ,

ഏറ്റ പീഡയോർത്തു പിന്നെയൊരിക്കലും മടങ്ങില്ലത്രേ,

അങ്ങിനെയാണത്രെ ഭൂമിയിൽ മഴയില്ലാതാവുന്നതും,

വേനലുകളുണ്ടാവുന്നതും, മരുഭൂമികളുണ്ടാവുന്നതും!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rainliteraturepoem malayalamgulfnewsmalayalam
News Summary - There are many types of rain
Next Story