Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightചേരി നഗരങ്ങൾ

ചേരി നഗരങ്ങൾ

text_fields
bookmark_border
ചേരി നഗരങ്ങൾ
cancel

ഉച്ചവെയിലിൽ

തിളച്ചുപൊങ്ങിയ

പൊടിപടലങ്ങൾക്ക്

മഞ്ഞിന്റെ നിറവും

മരുഭൂമിയുടെ ചൂടും.

ചേരികളിൽ

ഈച്ചകളും

മനുഷ്യരും

മാലിന്യങ്ങളിൽ

ജീവിതം

തിരഞ്ഞുകൊണ്ടേയിരുന്നു...

ഈച്ചകൾക്കെന്ന പോലെ

മനുഷ്യർക്കും

കണക്കുണ്ടായിരുന്നില്ല.

ദാരിദ്ര്യത്തിന്റെ

ഉഷ്ണം നിറഞ്ഞ

രാവുകൾ

നരച്ച പകലുകളിലേക്ക്

പലായനം ചെയ്തു...

പേരിൽ മാത്രം

മനുഷ്യരായിരുന്നവർ

ഒന്നിനുമല്ലാതെ ജീവിച്ചു.

ഒന്നുമാകാതെ

മരിച്ചു.

കഴുകൻ കണ്ണുള്ള

മനുഷ്യർ

റാഞ്ചുമെന്ന് പേടിച്ച്

മകളെ ബാല്യത്തിേല

കെട്ടിച്ചു...

അവൾ

നിറവയറിലും

നിയമം പേടിച്ച്

ആതുരാലയത്തിന്റെ

പടി കയറാതെ

ചേരിയിൽതന്നെ പെറ്റു...

ചോരവറ്റിയ

ഉടലുകളിൽ

വീണ്ടും വീണ്ടും

ജീവകണം നിറഞ്ഞു...

ചിലപ്പോൾ പെറ്റു...

ചിലപ്പോൾ മരിച്ചു...

രുചിതേടിയലഞ്ഞ്

വിശക്കാതെ തിന്ന്,

വീർക്കാതിരിക്കാൻ

നടക്കുമ്പോഴൊക്കെയും

കാണാം

നഗരത്തിലിപ്പോഴും

ജീവിതം 'മണക്കുന്ന'

ചേരികൾ...

ജീവിതത്തിനും

മരണത്തിനുമിടയിൽ

രൂപപ്പെടുകയും

പരുവപ്പെടുകയും ചെയ്ത

ജീവിതം പോലെ

എന്തോ ഒന്ന്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Slumtowns
News Summary - Slum towns
Next Story