Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപുനത്തിൽ...

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കസേരയിൽ ഇനി ആര് ഇരിക്കും...

text_fields
bookmark_border
Punathil Kunjabdulla
cancel
camera_alt

പുനത്തിൽ കുഞ്ഞബ്ദുള്ള

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഓർമ്മദിനമാണ് ഒക്ടോബർ 27. പകരം വെക്കാനില്ലാത്ത സാന്നിധ്യമെന്നത് വെറും വാക്കല്ലിവിടെ. മലയാള സാഹിത്യപ്രേമികൾക്ക് കൗതുകം നിറഞ്ഞ വായനയുടെ ലോകം സമ്മാനിച്ചാണ് പുനത്തിൽ കടന്നുപോയത്. കഥ, നോവൽ, യാത്രാവിവരണം, ആരോഗ്യപംക്തി എന്തെഴുതിയാലും അതിൽ, പുനത്തിൽ ഭാഷ സൃഷ്ടിക്കുന്ന അനുഭൂതി ഒന്നുവേറെയാണ്.

വടകരക്കാർക്ക് പുനത്തിൽ നാടിെൻറ മേല്‍വിലാസമായിരുന്നു. ശരിക്കും പറഞ്ഞാൽ പുനത്തില്‍ വടകരക്കാരുടെ സ്വകാര്യഅഹങ്കാരമായിരുന്നു. 2017ഒക്ടോബർ 27ന് നഷ്ടമായത് ആ വിലാസമാണ്. അതുകൊണ്ട് തന്നെ, പുനത്തിൽ സാഹിത്യാന്വേഷകർക്ക് വടകരയിലെത്താതിരിക്കാനാവില്ല.കാരണം, നോവൽ സാഹിത്യത്തിലെ തലയെടുപ്പായ സ്മാരകശിലകളുൾപ്പെടെ പിറന്നത് വടകരയുടെ മണ്ണിലാണ്. പുനത്തിലിനു, വടകരയും സമീപപ്രദേശങ്ങളും എഴുത്തിെൻറ വിളഭൂമിയായിരുന്നു. സാഹിത്യലോകത്ത് അദ്ദേഹത്തിെൻറ കസേര ഒഴിഞ്ഞുകിടക്കുകയാണിപ്പോൾ. പകരക്കാരനില്ലാതെ...

പുനത്തില്‍ കുഞ്ഞബ്ദുള്ളയിലെ എഴുത്തുകാരനെയും ഡോക്ടറെയും വടകരക്കാരെപ്പോലെ അടുത്തറിഞ്ഞവര്‍ വേറെയുണ്ടാവില്ല. അതുകൊണ്ടുതന്നെ വിവാദങ്ങളുടെ പെരുമഴക്കാലത്തിലൂടെ സഞ്ചരിക്കുമ്പോഴും പുനത്തിലിനൊപ്പം വടകരക്കാരും ചിരിച്ചു. കാരണം, അവര്‍ക്കറിയാമായിരുന്നു ഇരതേടുന്ന വേട്ടക്കാരനെപ്പോലെ അനുഭവങ്ങളുടെയും കഥകളുടെയും പിന്നാലെ സഞ്ചരിക്കുകയാണ് പുനത്തിലെന്ന്. എഴുത്ത് ഒഴിച്ച് മറ്റൊന്നിലും പുനത്തില്‍ ഗൗരവം കാണിച്ചിരുന്നില്ല. വടകരയിലെ മനുഷ്യരും മണ്ണും മരവുമെല്ലാം പുനത്തിലിന് തെൻറ പ്രിയകഥാപാത്രങ്ങളാണ്. പൂക്കോയതങ്ങള്‍, കുഞ്ഞീബി, മാച്ചിനാരിക്കുന്ന്, കാരക്കാട് റെയില്‍വേ സ്റ്റേഷന്‍ (ഇന്നത്തെ നാദാപുരം റോഡ്), കാരക്കാട് സ്കൂള്‍ അങ്ങനെ പുനത്തില്‍ തെൻറ ജന്മനാട്ടില്‍ നിന്ന് മലയാളിക്ക് സമ്മാനിച്ചത് എണ്ണമറ്റ അനുഭവങ്ങളാണ്.

വടകര എടോടിയിലെ ക്ലിനിക്കുമായും പുതിയബസ്സ്റ്റാൻഡ് പരിസരത്തെ അല്‍മ ഹോസ്പിറ്റലുമായും ബന്ധപ്പെട്ട് നൂറുനൂറുകഥകളാണ് നാട്ടുകാര്‍ക്കിടയില്‍ പ്രചാരത്തിലുള്ളത്. പ്രായംചെന്നവരുടെ സംശയരോഗങ്ങള്‍ക്ക് പുനത്തില്‍ കവിതകള്‍ മരുന്നായി നല്‍കിയതാണിതില്‍ പ്രധാനം. ടാഗോറിെൻറ നാലുവരികളെഴുതിയ കുറിപ്പ് കൈയില്‍ക്കൊടുത്ത്, രാവിലെയും വൈകീട്ടും രാത്രിയും ഓരോ ആവൃത്തി വായിക്കാന്‍ പറഞ്ഞതും നെഞ്ചുവേദനയുമായി വന്നവരോട് പോയി വിറകുകീറാന്‍ പറഞ്ഞതുമുള്‍പ്പെടെ കഥകള്‍ ഇവയില്‍ ചിലതാണ്. ആെരയും അദ്ദേഹം വെറുപ്പിച്ചിരുന്നില്ല. ക്ലബിെൻറ പരിപാടിക്ക് ക്ഷണിക്കാനെത്തിയവരെ തെൻറ പേഷ്യൻറിെൻറ സ്റ്റൂളിലിരുത്തി. തലയില്‍ കൈവെച്ച് പുനത്തില്‍ പറഞ്ഞു - 'അയ്യോ അന്നേദിവസം ഞാന്‍ നാട്ടിലുണ്ടാവില്ല'. ഓര്‍ത്ത് ചിരിക്കാനിത്തരം വിഭവങ്ങള്‍ ഏറെയാണ് അദ്ദേഹം സമ്മാനിച്ചത്.

നാട്ടിലെ ഏത് എഴുത്തുകാരനും അവതാരികയെഴുതിക്കൊടുക്കാന്‍ പുനത്തില്‍ മടിച്ചിരുന്നില്ല. പക്ഷെ, എഴുതാന്‍ സമയമെടുക്കുന്ന പുനത്തിലിനെ അറിയാവുന്ന ചിലര്‍ ചെറുകുറിപ്പ് പുനത്തിലിന് എഴുതി നല്‍കും. പുനത്തില്‍ സന്തോഷത്തോടെ അടിയില്‍ ഒപ്പിട്ട് കൊടുക്കും. ഇതുതന്നെയാണ് ഞാന്‍ എഴുതാനിരുന്നതെന്ന് മറുപടിയും നല്‍കും. വായിച്ചറിഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കും എല്ലാം പ്രിയ എഴുത്തുകാരനായിരുന്നു പുനത്തില്‍. തന്നെത്തേടിവരുന്ന ആരാധകരോട് കൗതുകം നിറഞ്ഞ നുണകള്‍ പറയുന്നതിലും മിടുക്കനായിരുന്നു...

ലോകത്തിെൻറ പലകോണുകളിലേക്കും സഞ്ചരിച്ച പുനത്തില്‍ തെൻറ പ്രിയപ്പെട്ട കാരക്കാടിെൻറ മണ്ണില്‍ ഉറങ്ങുകയാണിപ്പോള്‍.

മീസാൻ കല്ല് എന്ന പേര് 'സ്മാരകശിലകൾ' എന്നായതിങ്ങനെ...

''പുലർനിസ്കാരം കഴിഞ്ഞ് നാലുനാഴിക ചെന്ന ഒരു ദിവസം ഖാൻ ബഹദൂർ പൂകോയ തങ്ങൾ തെൻറ മകളായ പൂക്കുഞ്ഞീബിയുടെ കൈപിടിച്ച് പോറ്റുമകനായ കുഞ്ഞാലി‍യെ പിന്നിൽ നടത്തിച്ച് അകമ്പടിയോടെ മാപ്പിള സ്കൂളിലേക്ക് യാത്രയായി. പള്ളിപ്പറമ്പിനെ നെടുകെ കീറുന്ന ചെമ്മൺനിരത്തിനപ്പുറത്ത് ഒരു മൈതാനത്തിൽ നൊച്ചിൽകാടുകൾക്ക് നടുവിൽ ഓലമേഞ്ഞ മാപ്പിള സ്കൂൾ ഒരു കോഴിക്കൂടുപോലെ ദൂരെനിന്ന് കാണപ്പെട്ടു.

സ്കൂളിനടുത്തെത്തിയപ്പോൾ അകത്തുനിന്ന് ഭയങ്കരമായ ആരവം കേട്ടു. മാപ്പിളക്കുട്ടികൾ, മൊട്ടയടിച്ച, തലയിൽ തട്ടമിട്ട മാപ്പിളക്കുട്ടികൾ ഖുർആൻ അക്ഷരങ്ങൾ എഴുതിയ മരപ്പലകയും ഖുർആൻ മുസാബും നോക്കി തകൃതിയിൽ ഓതുകയാണ്'' (സ്മാരകശിലകൾ).

നിഗൂഢതകള്‍ ഉറങ്ങിക്കിടക്കുന്ന ചിരപുരാതനമായൊരു പള്ളിയുടെയും അതിനെ ചുറ്റിപ്പറ്റി‍യുള്ള മനുഷ്യ ജീവിതങ്ങളുടെയും കഥ പറഞ്ഞ സ്മാരകശിലകൾ മലയാളത്തിലെ എണ്ണംപറഞ്ഞ നോവലുകളിലൊന്നാണ്. പുനത്തിലിെൻറ സർഗാത്മക വ്യക്തിത്വം ഏറ്റവും സഫലമായ ആവിഷ്കാരം കണ്ടെത്തിയ അക്ഷരങ്ങൾ. സ്വന്തം നാടായ കാരക്കാടിനെ ഒരു മാന്ത്രികദേശമായി അനുഭവിപ്പിക്കുകയായിരുന്നു പുനത്തിൽ.

പള്ളിപ്പറമ്പു കടന്ന്, നെച്ചിക്കാടുകൾ ചവിട്ടിമെതിച്ച് അതികാലത്ത് കാരക്കാട് കടൽത്തീരത്തെത്തുന്ന വെള്ളക്കുതിരയുടെ പുറത്തുനിന്ന് പടയാളിയെപ്പോലെ ചാടിയിറങ്ങുന്ന ഖാൻ ബഹദൂർ പൂക്കോയ തങ്ങളായിരുന്നു കഥയുടെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപത്നി ആറ്റബീ, അരുമ മകൾ പൂക്കുഞ്ഞീബി, അവളുടെ രോഗിയും നിസ്സഹായനുമായ മണവാളൻ, കുഞ്ഞാലി, ഒപ്പം പൂക്കോയ തങ്ങളെ സ്നേഹിച്ചും ആശ്രയിച്ചും ജീവിക്കുന്ന എറമുള്ളാൻ മുക്രി, കോമപ്പൻ വൈദ്യർ, ബാപ്പു കണാരൻ, കുറൈശിപ്പാത്തു, അങ്ങനെയങ്ങനെ ഒരു ഗ്രാമത്തിൽ ജീവിച്ചുമരിച്ച ഒരുപാട് കഥാപാത്രങ്ങൾ.

എടോടിയിൽ ആദ്യം വാടകക്ക് താമസിക്കുകയും പിന്നീട് സ്വന്തമാക്കുകയും ചെയ്ത വീട്ടിൽ വെച്ചാണ് പുനത്തിൽ ഈ നോവൽ പൂർത്തിയാക്കിയത്. മീസാൻ കല്ല് എന്ന് ആദ്യം നൽകിയ പേര് എം.ടി. വാസുദേവൻ നായരാണ് 'സ്മാരകശിലകൾ' എന്നാക്കി മാറ്റിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punathil kunjabdulla
News Summary - Remembrance day of Punathil Kunjabdulla
Next Story