Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകവിത: ഒലീവ്

കവിത: ഒലീവ്

text_fields
bookmark_border
കവിത: ഒലീവ്
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

ഇരുണ്ട് കൂടിയ കാർമേഘം

ഇനിയും എത്രനാളെന്ന്

ഇല്ല

കാത്തിരിക്കാൻ അധികം നാൾ

എന്ന് ഞാനും

എങ്ങിനെയെങ്കിലും

പെയ്തൊഴിയണം എന്ന്

വീണ്ടും

എൻ ഉൾത്തടത്തിൻ മിടിപ്പിനാൽ

പെയ്തിറക്കാം എന്ന് ഞാനും

എന്റെ കിനാവിന്റെ

കൊടുംകാറ്റിനാൽ

നിന്നെ തണുപ്പിക്കാം

വരണ്ടുണങ്ങിയ നിൻ

ദേഹമാസകലം

തണുത്ത നീരരുവികൾ

ഒഴുക്കാം

ദാഹിച്ചു വലഞ്ഞ നിൻ

കണ്ഠനാളത്തിലൂടെ

അരിച്ചിറങ്ങിയ നനവിനാൽ

നീ ഗർഭം ധരിച്ച

ഒലീവ് മരങ്ങൾ

നിൻ മേനി മുഴുക്കെ

ഇനിയും പടരും

ആ ഇളം പച്ചപ്പിനാൽ

നിന്റെ മേലെ വട്ടമിട്ട്

തീ തുപ്പും കോപ്പുകൾ

ലക്ഷ്യം തെറ്റി തകരും......

അത് കണ്ട്

യാങ്കി കോമരങ്ങൾ

നെഞ്ച് പൊട്ടി മണ്ണോടലിയും

അന്നവർ മൂടിയ

നേരിൻ ചരിത്രം

ആ മണ്ണ് പിളർത്തി

ഇനിയും പടരും

യാ ഫലസ്തീൻ

പെയ്തൊഴിയും നിൻ കാർമേഘം

എന്നുള്ളിൽ ഒരു കൊടുങ്കാറ്റായ്

നിൻ കിനാവുകൾ മിടിക്കുവോളം .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewspoetryliteratureOlive trees
News Summary - Poem: Olive
Next Story