നടനം
text_fieldsഅപ്പൻ മരിച്ച ദിവസം
അവൻ വന്നു
അപ്പന്റെ പഴയ ഫോട്ടോയും
കുറിപ്പുമായി
പത്രങ്ങളിൽ
ചരമക്കോളത്തിലയച്ചു.
മരണാനന്തര കാഴ്ചകളുടെ
റീൽസെടുത്ത്
അപ്പന്റെ
കഷ്ടപ്പാടിന്റെ ദിനങ്ങൾ
നനവൂറുന്ന കഥയാക്കി
ഫേസ്ബുക്കിലിട്ടു.
സാന്ത്വനിപ്പിക്കുന്നവരുടെ
മുന്നിൽ
ഗ്ലിസറിൻ തേച്ച
കണ്ണുകൾ സംസാരിച്ചു.
മരണാനന്തര ചടങ്ങുകൾ
പ്രാർഥന
കാപ്പികുടി
വിഭവസമൃദ്ധമാക്കി.
ആളും
ആരവവും
ചടങ്ങുകളും കഴിഞ്ഞപ്പോൾ
ചെലവായ തുകക്ക്
അമ്മയുടെ കനപ്പെട്ട
താലിയും വാങ്ങി
മക്കളും
ഭാര്യയുമായി അവനിറങ്ങുമ്പോൾ
ഏകാന്ത ഭയത്താൽ
അമ്മ ചോദിച്ചു
‘ഇനി എന്നാ?’
‘ഇതുപോലൊരു ദിവസം വരാം.’
അവൻ പറഞ്ഞു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

