Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകവിത:...

കവിത: ഒലിവുമരങ്ങൾ കരയാറില്ല

text_fields
bookmark_border
Arts Club
cancel

പാതിരാപ്രാർത്ഥനയിൽ മുഴുകവേ

പടിവാതിൽക്കലാരോ

നിദ്രവെടിഞ്ഞതിൽ കനം തൂങ്ങും

മുഖവുമായൊരാൾ വന്നു കെഞ്ചി

പരദേശങ്ങൾ താണ്ടി വന്നതാണ്

കിടക്കാനിടത്തിന് കനിഞ്ഞീടണം

അഭയം തേടുന്നവനെ അതിഥിയാക്കുക

നീട്ടുന്ന കൈകളിൽ നിറയേ നൽകുക

ദൈവദൂതമന്ത്രമോർത്ത വലീദ്

വലതുകൈ നീട്ടി വരവേറ്റു

പോകുവാനൊരിടമില്ലാത്തോർക്ക്

കൂടിയുള്ളതാണെന്നിടം

ദിവസങ്ങളേറെ കൊഴിയുംതോറും

വന്നൂ ചിലർ പലദിക്കിൽനിന്നും കൂടപ്പിറപ്പെന്നും

കൂട്ടുകാരാണെന്നും

ഓരോരോ പേരിൽ പുരനിറഞ്ഞു

ഒലിവുമരങ്ങൾ കരയാറില്ല

പിന്നെയെൻ നേരെയായ് ശണ്ഠ കൂടി

എന്റെ കുടിലിൽ ഞാനന്യനായ്

ആക്രോശത്തോടവരാജ്ഞാപിച്ചു.

ഈ വീട്ടിൽനിന്നും നീ പുറത്തുപോകൂ

കാരണം ചോദിച്ചതോർമമാത്രം

കരണത്തിൽ കൈയിൻ പടം നിറഞ്ഞു

സങ്കടത്താലെൻ മകൻ ചൊടിച്ചു

എന്നോമനയെയവർ കൊന്നുതള്ളി

ചേതനയറ്റ ശരീരം നോക്കി

മാലോകരൊന്നായ് പിറുപിറുത്തു

ചെക്കൻ ചൊറിയുവാൻ പോയതെന്തേ?

അതേ ഞങ്ങളീ മണ്ണിന്റെ നേരവകാശികൾ

സ്വന്തം ഭൂവിലഭയാർത്ഥികളാം

ഹതഭാഗ്യർ

അധിനിവേശത്തിന്നടിമപ്പെട്ടരഞ്ഞ ജന്മങ്ങള്‍

ജനിച്ച മണ്ണിൽ ആഴത്തിലോടിയ

വേരുകളുമവർ പിഴുതെറിഞ്ഞു

ഞങ്ങൾ നട്ട ഒലിവുമരങ്ങളും

ഓറഞ്ച് മരങ്ങളുമുണക്കിയല്ലോ

സ്വന്തമായൊരിടവുമില്ല

തിന്നാനൊരുപിടി വറ്റുമില്ല

ഞങ്ങൾക്കില്ല ദേശവും ദേശീയഗാനവും

ആയിരം കുഞ്ഞിനെ കൊന്നശേഷം

കാപട്യ യോഗങ്ങൾ ചേർന്നീടുന്നു.

ഐക്യരാജ്യത്തിൻ തലവരൊന്നായ്

ചുമ്മാതെ കണ്ണീർ പൊഴിച്ചീടുന്നു

പാൽ കൊടുക്കും കൈകൾ

കൊത്തീടുവാൻ പിന്നിലൂടെ പരിശീലനവും

തെരുവുനായ്ക്കള്‍ക്കൊപ്പമെത്തീയവർ

നിസ്സഹായരാം ഞങ്ങളെ കടിച്ചുകീറാൻ

കാതുതുളക്കുന്നു

വെടിതീർത്ത ശബ്ദങ്ങൾ

കൺമുന്നിൽ നൃത്തമാടുന്നു

ക്രൂരപ്പിശാചുക്കൾ

ഒലിവുമരങ്ങൾ തന്നെ സാക്ഷി

പതറില്ല തളരില്ല ഒന്നുകൊണ്ടും

ഖാലിക്കും മാലിക്കുമേകനെന്ന

വിശ്വാസം ദൃഢമുള്ള കാലത്തോളം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtsPoemLiteratureOlive trees
News Summary - Olive trees do not wither
Next Story