കടവ്
text_fieldsകടവ്
ഇന്നൊരു
സ്ഥലനാമം മാത്രമാണ്.
പാലം വന്നതിൽ പിന്നെ
ജലംകൊണ്ട് മുറിവേറ്റ
കടത്തുകാരനെ
ആരും തിരഞ്ഞതേയില്ല.
കാത്തിരുന്ന
കാലിന്റെ ദൂരം
അക്കരെ നിന്ന
പച്ചപ്പുകൾ
ആറ്റുവഞ്ചിയുടെ
സല്ലാപങ്ങൾ
എല്ലാം വിസ്മൃതിയിലാണ്ടു പോയ
കെട്ടുകാഴ്ചകൾ
ഒരു കൂവലിൽ
മറുകരതാണ്ടി
കൂരിരുട്ടിലിടക്ക്
നക്ഷത്രങ്ങൾ
മിന്നാമിന്നികളായി
തുഴഞ്ഞതെത്രകാലം
പാലത്തിനു കുറ്റിയടിച്ച
അന്നാണ്
ഒരു കണമ്പ്
കരയിൽ ചാടി
ആത്മഹത്യ ചെയ്തത്.
രാവിലെ
കുനിയനുറുമ്പുകളുടെ
കൂട്ടപ്രാർഥന.
വേലിയേറ്റങ്ങളിറക്കങ്ങളെ
നെഞ്ചോട് ചേർത്ത
ഉള്ളൊഴുക്കിലൊന്നായ
കടത്തുകാരനെ
പിന്നെയാരും കണ്ടതേയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

