Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഫെസ്റ്റിവൽ ഓഫ്...

ഫെസ്റ്റിവൽ ഓഫ് ചിൽഡ്രൻസ് റീഡിങ്

text_fields
bookmark_border
child reading
cancel

എഴുതുന്നത് കാഴ്ചയിലൂടെയോ സ്പർശനത്തിലൂടെയോ മനസ്സിലാക്കുന്നതാണ് വായന. അച്ചടിച്ചതോ എഴുതപ്പെട്ടതോ ആയ ഭാഷയിൽ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ, അടയാളങ്ങൾ, വിവരങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഒരു വൈജ്ഞാനിക പ്രക്രിയയാണിത്. ഇന്ന് ഭൂമിയിൽ കാണുന്ന പുരോഗതിയുടെ അടിത്തറയും കാതലും വായനയിൽ നിന്ന് ഉരുതിരിഞ്ഞു വന്ന ആശയങ്ങളാണ്. ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും, ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അർഥം മനസ്സിലാക്കുന്നതിനും വിവിധ തന്ത്രങ്ങൾ വായനക്കാരൻ ഉപയോഗിക്കുന്നു. വായന അറിവ് വർധിപ്പിക്കും. അധ്യാപകരെയും ഗവേഷകരെയും സംബന്ധിച്ചിടത്തോളം വാക്ക് എന്നത് തിരിച്ചറിയൽ, അക്ഷരവിന്യാസം, അക്ഷരമാല, സ്വരസൂചകം, സ്വരസൂചക അവബോധം, പദാവലി, മനസ്സിലാക്കൽ, ഒഴുക്ക്, പ്രചോദനം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന ഒരു ബഹുമുഖ പ്രക്രിയയാണ് വായന.

കുട്ടികളിലെ വായനയെ വളർത്തിയെടുത്ത് അവരെ നാളെയുടെ നായകൻമാരാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ‘ഷാർജ കുട്ടികളുടെ വായനോത്സവ’ത്തിന് അടുത്ത മാസം ആദ്യത്തിൽ തിരിതെളിയും. ഷാർജ കുട്ടികളുടെ വായനോത്സവത്തിന്‍റെ 15-ാമത് പതിപ്പിനായി വളണ്ടിയർ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഷാർജ ബുക്ക് അതോറിറ്റിയും(എസ്‌.ബി.എ) ഷാർജ വോളണ്ടിയർ സെൻററും അറിയിച്ചു . മെയ് ഒന്നു മുതൽ 12വരെ ഷാർജ എക്‌സ്‌പോ സെൻററിൽ നടക്കുന്ന പരിപാടിയിൽ പ്രാദേശികവും അന്തർദേശീയവുമായ പുസ്തകങ്ങൾ പ്രദർശിപ്പിക്കും. ബാലസാഹിത്യത്തെക്കുറിച്ച ശിൽപശാലകളും പാനൽ ചർച്ചകളും ഉണ്ടായിരിക്കും. ഷാർജയുടെ മഹത്തായ ഈ സാംസ്കാരിക പദ്ധതിയെ പിന്തുണക്കുന്നതിനായി സമൂഹവും കോർപ്പറേഷനുകളും രംഗത്തുണ്ട്. വായനോത്സവത്തിന്‍റെ വിജയത്തിൽ സന്നദ്ധസേവനത്തിന്‍റെ പ്രാധാന്യം എസ്‌.ബി.എ ഊന്നിപ്പറഞ്ഞു. സന്നദ്ധസേവനം എന്നത് ഇമാറാത്തി സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു ആധികാരിക സാമൂഹിക മൂല്യമാണ്, കൂടാതെ പൊതുജനങ്ങളുമായും പ്രദർശകരുമായും പങ്കെടുക്കുന്നവരുമായും നേരിട്ട് ഇടപഴകുന്നതിലൂടെ പുതിയ കഴിവുകളും അറിവും നേടാൻ ഇത് യുവാക്കളെ സഹായിക്കുന്നു. കുട്ടികളുടെ കഴിവുകൾ വിലയിരുത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും വിദഗ്ധരുടെ ഇൻററാക്ടീവ് ശിൽപശാലകളും സെമിനൈറുകളും ഫെസ്റ്റിവലിന്‍റെ പ്രത്യേകതയാണ്. ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ അവാർഡ്, ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ്, ഷാർജ ഓഡിയോ ബുക്ക് അവാർഡ്, ഷാർജ ബുക്‌സ് ഫോർ വിഷ്വലി ഇംപയേർഡ് ചിൽഡ്രൻസ് അവാർഡ് തുടങ്ങി വിവിധ അവാർഡുകൾ നേടിയവരെ ഫെസ്റ്റിവലിൽ ആദരിക്കും.ഓൺലൈൻ ലിങ്ക് വഴി 18 മുതൽ 45 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് പരിപാിടയിൽ വളന്‍റിയറാകാൻ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReadingUAE NewsChildren's reading festival
News Summary - festival of children's reading
Next Story