തൃശൂരിലെ രാഷ്ട്രീയ അട്ടിമറിയും ജാതിവിവേചനവും തുറന്നെഴുതി ടി.എൻ. പ്രതാപന്റെ പുസ്തകം; ‘ഈ നേരവും കടന്നുപോകും’ വി.ഡി. സതീശൻ പ്രകാശനം ചെയ്യും
text_fieldsതൃശൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂരിൽ 126 വോട്ടിന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.പിയുമായ ടി.എൻ. പ്രതാപന് തന്റെ തോൽവിയും ഭാര്യയുടെ രോഗവും രാഷ്ട്രീയവും വ്യക്തിപരവുമായ മറ്റു തിരിച്ചടികളും തുറന്നെഴുതുന്നു. പ്രതാപന്റെ പുതിയ പുസ്തകം ‘ഈ നേരവും കടന്നുപോകും’ ശനിയാഴ്ച പ്രതാപന്‍റെ തളിക്കുളത്തെ വീട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്യും. മന്ത്രി എ.പി. അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നടന്ന രാഷ്ട്രീയ അട്ടിമറികളും ജീവിതത്തിലുടനീളം താൻ നേരിട്ട ജാതീയമായ വിവേചനങ്ങളെക്കുറിച്ചും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതാപൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാഷ്ട്രീയത്തിലെയും വ്യക്തിജീവിതത്തിലെയും നിർണായകമായ മുഹൂർത്തങ്ങളെക്കുറിച്ച തുറന്നെഴുത്താണ് പുസ്തകം.
എം.എൽ.എമാരായ തോമസ് ഉണ്ണിയാടൻ, സനീഷ് കുമാർ ജോസഫ്, രാജൻ ജെ. പല്ലൻ, തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ, ഡി.സി.സി പ്രസിഡന്‍റ് ജോസഫ് ടാജറ്റ്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് സി.എ. മുഹമ്മദ് റഷീദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മാധ്യമപ്രവർത്തകരായ എം.പി. സുരേന്ദ്രൻ, എൻ. ശ്രീകുമാർ, പ്രതാപന്‍റെ പി.ആർ.ഒ ഡോ. എൻ.എസ്. അബ്ദുൽ ഹമീദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

