Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഓർമയുണ്ടോ കഥയുടെ...

ഓർമയുണ്ടോ കഥയുടെ കേസരിയെ?..

text_fields
bookmark_border
ഓർമയുണ്ടോ കഥയുടെ കേസരിയെ?..
cancel
camera_alt

കേസരി കുഞ്ഞിരാമൻ നായനാർ 

പയ്യന്നൂർ: പുരോഗമനത്തിെൻറ വിത്തിട്ട് പാകപ്പെടുത്തിയ ആദ്യ മലയാളകഥ കൈരളിക്ക് സമ്മാനിച്ച കഥയുടെ കാരണവരുടെ ഓർമകൾക്ക് ഇന്നലെ 106 വയസ്സ്. മലയാള സാഹിത്യം അത്രയൊന്നും പരിഗണിക്കാത്ത കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എന്ന ആദ്യ ചെറുകഥാകൃത്തിെൻറ ഒരുഓർമദിനം കൂടി അധികമാരുമറിയാതെയാണ് കടന്നുപോയത്.

എഴുതുമ്പോൾ നായനാരെപ്പോലെ എഴുതാൻ സാധിക്കണമെന്ന ഒ. ചന്തുമേനോെൻറ വാക്കുകൾ മാത്രം മതി 'വാസനാവികൃതി' എഴുതി മലയാള ചെറുകഥാ സാഹിത്യത്തിന് വിത്തിട്ട കഥാപിതാവ് കുഞ്ഞിരാമൻ നായനാരുടെ ഭാഷാവാസനയുടെ ആഴമറിയാൻ.

തികച്ചും യാഥാസ്ഥിതിക ജന്മിനാടുവാഴി കുടുംബത്തിൽ ജനിച്ചിട്ടും എഴുത്തിലും വാക്കിലും പ്രവൃത്തിയിലും പുരോഗമനത്തിെൻറ വിത്തിട്ടതാണ് കേസരിയെ വേറിട്ടു നിർത്തുന്നത്. സ്വന്തം സമുദായത്തെതന്നെയാണ് അദ്ദേഹം വെല്ലുവിളിച്ചത്.

കഥ പിറന്ന വീട് ഓർമ

മൂന്നു വർഷം മുമ്പാണ് മാതമംഗലം പാണപ്പുഴയിലെ ആദ്യകഥ പിറന്നുവിളഞ്ഞ വീട് ഓർമയായത്. സ്മാരകമായി നിലനിർത്തണമെന്ന ആവശ്യം അവഗണിച്ചായിരുന്നു പൊളിച്ചുമാറ്റൽ. അങ്ങനെ സർഗധനനായ ഇൗ എഴുത്തുകാരെൻറ ഓർമകൾ പോലും മൺകൂനയായി. അനാചാരങ്ങൾക്കെതിരെ തൂലിക ചലിപ്പിച്ച സാമൂഹിക പരിഷ്കർത്താവിെൻറ ഓർമ ഒരു സ്തൂപത്തിൽ മാത്രം ഒതുങ്ങി.

നായനാരെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തപ്പോൾ നാട്ടിൽനിന്ന് ലഭിച്ച ഫലകം

അഴിമതിക്കെതിരെ ആഞ്ഞടിച്ചു

ഉദ്യോസ്ഥതലത്തിലെ അഴിമതിക്കെതിരെയും ഭരണതലത്തിലെ വിവേചനത്തിനെതിരെയും ശക്തമായി പ്രതികരിക്കുന്നതായിരുന്നു ഓരോ കഥയും. കഥകളിലൂടെ സാമൂഹിക പക്ഷത്ത് നിലയുറപ്പിച്ച കേസരി നാട്ടിൽ സ്ത്രീവിദ്യാഭ്യാസത്തിനായി വാദിച്ചു. ജന്മിമാരുടെ പ്രതിനിധിയായാണ് മദിരാശി നിയമസഭയിലെത്തിയതെങ്കിലും സങ്കീർണമായ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ടു. കണ്ണൂരിലേക്ക് റെയിൽ വേണമെന്ന് ആദ്യം പറഞ്ഞതും കണ്ണൂർക്കാരനായ ഈ ജനപ്രതിനിധി.

ശാസ്ത്രവും കൃഷിയും പഥ്യം

വില്യം ലോഗനുമായ പരിചയമാണ് കൃഷി ശാസ്ത്രജ്ഞനാക്കിയത്. നാട്ടിൽ ആദ്യമായി ശാസ്ത്രീയ കൃഷി പരീക്ഷിച്ച് വിജയിച്ചതും കേസരിയായിരുന്നു. ആദ്യ ശാസ്ത്രകഥയായ ദ്വാരകയെഴുതിയതും കേസരിയായിരുന്നു.

കഥയുടെ ക്ലൈമാക്സ് പോലെ മരണവും

വാസനാവികൃതി, ദ്വാരക, പരമാർഥം, മേനോക്കിയെ കൊന്നതാര്?, ഞാൻ ആദ്യം മദിരാശിക്ക് പോയത്, ഒരു പൊട്ട ഭാഗ്യം തുടങ്ങി നിരവധി കഥകൾ രചിച്ച അദ്ദേഹം വിമർശക സാഹിത്യത്തിലും കൈവെച്ചു. കേരള ചന്ദ്രിക, വിദ്യാവിനോദിനി കേരളപത്രിക, കേരള സഞ്ചാരി, സരസ്വതി, മിതവാദി, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായിരുന്നു വ്യത്യസ്ത പേരുകളിൽ എഴുതിയത്. ഒടുവിൽ കഥയുടെ ക്ലൈമാക്സ് പോലെതന്നെയായിരുന്നു അന്ത്യവും. 1914 നവംബർ 14ന് മദിരാശി നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

നൂറ്റാണ്ടിനു ശേഷം സ്മാരകശില

ഓർമയായിട്ട് 100 വർഷം പിന്നിടുമ്പോഴാണ് പാണപ്പുഴയിലും മാതമംഗലത്തും സ്തൂപങ്ങൾ ഉയർന്നത്. 2014 മുതൽ ഫെയ്സ് മാതമംഗലം കേസരി നായനാർ പുരസ്കാരം നൽകി വരുന്നു. എന്നാൽ, സർക്കാർ കഥയുടെ കാരണവരെ അവഗണിക്കുന്നത് തുടരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kesari kunhiraman nayanar
Next Story