Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഫോൺ കോൾസ്

ഫോൺ കോൾസ്

text_fields
bookmark_border
ഫോൺ കോൾസ്
cancel

മത്സരശേഷം കണ്ണുകൾ തുളുമ്പി

കുനിഞ്ഞു നിന്ന മുയലിനെ

ചേർത്തുപിടിച്ച് ആമ സാന്ത്വനപ്പെടുത്തി.

പരസ്പരം ഫോൺ നമ്പറുകൾ

കൈമാറുമ്പോഴേക്കും ആമയുടെ

തിളക്കമാർന്ന കണ്ണുകൾ

മുയലിന്റെ കണ്ണുകളിലെ ദൈന്യത

ഊറ്റിക്കളഞ്ഞിരുന്നു.

രാപ്പേടിയുള്ള ആമയും

പകലുറങ്ങാത്ത മുയലും

രാപ്പകൽ അറിയാതറിയാതെ

ഫോൺ കോളുകളിൽ മുഴുകി.

ഫിനിഷിങ് ലൈനിലേക്ക് ഓടിയടുക്കുന്ന

മത്സരാർഥികളെപ്പോലെ

അവരുടെ വാക്കുകൾക്ക് വേഗവും

ചിന്തകൾക്ക് ഉന്മാദവും

കൂടിക്കൂടി വന്നു.

മത്സരാവേശത്തിലെ

കൈയടികളും കൂക്കിവിളികളും

കമന്ററികളും പതിയെ

ഫോൺകോളുകൾക്കിടയിൽ

കയറിത്തുടങ്ങി.

വൈബും വേവ് ലെങ്തും

വെവ്വേറെയാണെന്നത്

പ്രാക്ടീസ് സെഷനുകളില്ലാ-

ത്തതിന്റെ കുറവെന്ന നിഗമനത്തിലെത്തി

ഇത്തവണ മത്സരം ഉപേക്ഷിച്ച്,

ഫോൺകോളുകൾ കട്ട് ചെയ്ത്,

രണ്ടു പേരും ട്രാക്കുകൾ

മാറിയകലുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poem
News Summary - 'phone calls' poem
Next Story