Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightകരൾപിളർക്കും കഥകളുമായി...

കരൾപിളർക്കും കഥകളുമായി 'രേഖകളില്ലാത്തവർ'

text_fields
bookmark_border
കരൾപിളർക്കും കഥകളുമായി രേഖകളില്ലാത്തവർ
cancel
camera_alt

റെജിമോൻ കുട്ടപ്പൻ


തിരുവനന്തപുരം: അറേബ്യൻ മണലാരണ്യത്തിലെ പ്രവാസ ജീവിതത്തിെൻറ പൊള്ളുന്ന നേരനുഭവങ്ങളും ദുരിതക്കാഴ്ചകളുമായി 'രേഖകളില്ലാത്തവർ' പുറത്തിറങ്ങി. മരുഭൂമിയിലെ കരൾ പിളർത്തുന്ന ആടുജീവിതങ്ങളുടെ അക്ഷരാഖ്യാനം വിഖ്യാത പ്രസാധകരായ പെൻഗ്വിൻ ആണ് 'അൺ ഡോക്യുമെൻറഡ് സ്റ്റോറീസ് ഒാഫ് ഇന്ത്യൻ മൈഗ്രൻറ്സ് ഇൻ ദ അറേബ്യൻ ഗൾഫ്' എന്ന പേരിൽ പുസ്തകമാക്കിയത്.

മുംബൈയിൽനിന്ന് കള്ളലോഞ്ച് കയറി ഗൾഫിലെ സ്വപ്ന തീരത്തേക്ക് നീന്തിക്കയറിയവരുടെ കഥകളിലൂടെയാണ് പുസ്തകത്തിെൻറ തുടക്കം. കൂട്ടത്തിലെ ഒരു മലയാളി ലോഞ്ചിൽ യാത്രാമധ്യേ മരിച്ചപ്പോൾ കല്ലുകെട്ടി കടലിൽ കെട്ടിത്താഴ്ത്തി തുടർന്ന സാഹസികമായ സമുദ്രയാനത്തിെൻറ നടുക്കുന്ന ഓർമകൾ അടക്കം ഒരുപിടി ദുരിതക്കാഴ്ചകളാണ് നീണ്ടകാലം പ്രവാസിയായിരുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകൻ റെജിമോൻ കുട്ടപ്പൻ ഹൃദയസ്പൃക്കായി വരച്ചിടുന്നത്.

മതിയായ രേഖകളില്ലാതെ തൊഴിൽതേടി കടൽ കടക്കുകയും നീണ്ട ദുരിത ജീവിതത്തിനൊടുവിൽ വെറും കൈയോടെ വീണ്ടും അനിശ്ചിതത്വത്തിലേക്ക് മടങ്ങുകയും ചെയ്ത നിസ്സഹായ ജീവിതങ്ങളുടെ നേർസാക്ഷ്യമാണ് പുസ്തകത്തിെൻറ ഉള്ളടക്കം. ഒമാന്‍-യു.എ.ഇ വഴിയുള്ള മജീദിെൻറ രക്ഷപ്പെടലിെൻറ ത്രസിപ്പിക്കുന്ന കഥ, ജുമൈലയുടെ അറബിക്കല്യാണം, അപകടകരമായി നടന്ന സുസ്മിതയുടെ രക്ഷപ്പെടുത്തല്‍, സദാചാര്യ മൂല്യങ്ങളില്‍ വിശ്വസിച്ച് എല്ലാം നഷ്ടപ്പെടുത്തിയ അപ്പുണ്ണിയുടെ ജീവിതം, മനുഷ്യക്കടത്തിനിരയാക്കി അടിമജീവിതത്തില്‍ തളച്ചിടപ്പെട്ട സ്ത്രീകളെക്കുറിച്ച വിവരങ്ങൾ എന്നിവക്കൊപ്പം അറബ് വസന്തത്തിെൻറ ഒമാനിലെ പ്രതിഷേധവും രാജ്യത്തിെൻറ വിപ്ലവ ചരിത്രത്തിെൻറ ദീർഘകുറിപ്പുമെല്ലാം പുസ്തകം വരച്ചിടുന്നു.

പ്രവാസികളെ കൈകാര്യംചെയ്യുന്ന സംവിധാനങ്ങള്‍ തൊഴിലാളി ചൂഷണത്തിലൂടെ തഴച്ചുവളര്‍ന്നത് എങ്ങനെയാണെന്ന് രേഖപ്പെടുത്തപ്പെടാതെ പോയതെന്നും പുസ്തകം കാട്ടിത്തരുന്നു. ഒപ്പം ജീവിക്കാന്‍ വേണ്ടി കുടിയേറ്റ തൊഴിലാളി കടന്നുപോകുന്ന ഇതുവരെ കേട്ടിട്ടില്ലാത്ത വെല്ലുവിളികളും അവരുടെ അസാധാരണമായ മനക്കരുത്തും. പുസ്തകത്തിെൻറ കേരള ലോഞ്ചിങ് ചൊവ്വാഴ്ച തിരുവനന്തപുരം പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ ശശി തരൂർ എം.പി നിർവഹിക്കും.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rejimon Kuttappan
News Summary - Rejimon Kuttappan new book
Next Story