Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightനിശബ്ദതാരാവലി

നിശബ്ദതാരാവലി

text_fields
bookmark_border
marike lukas
cancel

മാൻ ബുക്കർ ഇൻറർനാഷനൽ പുരസ്‌കാരത്തിെൻറ ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുക്കുകയും പിന്നീട് അത് ലഭിക്കുന്നതുമായ ആദ്യത്തെ ഡച്ച് നോവലാണ് മാരികെ ലൂക്കാസ് റിജ്‌നെവെൽഡിെൻറ 'The Discomfort of Evening'. നെതർലൻഡ്സിലെ പ്രാന്തപ്രദേശത്ത് ഈ നൂറ്റാണ്ടിെൻറ തുടക്കകാലത്ത് സംഭവിക്കുന്ന കഥയായിട്ടാണ് 'The Discomfort of Evening' അവതരിപ്പിച്ചിരിക്കുന്നത്. െഡയറി ഫാം നടത്തിക്കൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു കുടുംബത്തിെൻറ സ്ഥിതിഗതികളാണ് പ്രാഥമികമായും നോവലിൽ ചർച്ചചെയ്യുന്നത്. പശുക്കളെ ഏറെ ഇഷ്ടപ്പെടുന്ന മാരികെ ഇപ്പോഴും ഒരു െഡയറിഫാമിൽ ജോലി ചെയ്യുന്നെന്ന വിവരം ഇതോടുകൂടി ചേർത്തുവായിക്കണം. ഈ വർഷത്തെ അന്താരാഷ്ട്ര മാൻ ബുക്കർ പുരസ്കാരം തനിക്കാണെന്ന് അറിഞ്ഞപ്പോൾ ആഹ്ലാദം പങ്കിടാനും മാരികെ പശുക്കളെത്തന്നെയാണ് കൂട്ടുപിടിച്ചത്. ''ഏഴു അകിടുകളുള്ള പശുവിനെ പോലെയായി താൻ മാറി'' എന്നാണ് മാരികെ പ്രതികരിച്ചത്. 29 വയസ്സുകാരിയായ മാരികെ എഴുതിയ ആദ്യത്തെ നോവലിൽ ജാസ് എന്ന പത്തുവയസ്സുകാരിയുടെ കാഴ്ചപ്പാടിൽ മുന്നോട്ടുനീങ്ങുന്ന കഥാഗാത്രമാണുള്ളത്. 2018ൽ ഡച്ച് ഭാഷയിൽ പ്രസിദ്ധീകരിച്ച നോവൽ വളരെ പെട്ടെന്ന് വായിക്കപ്പെട്ടു. തൊട്ടടുത്ത വർഷം ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങുകയും ചെയ്തു. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഷൽ ഹച്ചിസണും ഈ പുരസ്കാരത്തിെൻറ സമ്മാനത്തുക പങ്കിടും. മാൻ ബുക്കർ ഇൻറർനാഷനൽ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നോവലിസ്റ്റാണ് മാരികെ. സ്ത്രീ/ പുരുഷൻ എന്ന ലൈംഗികസ്വത്വത്തിൽനിന്ന് വ്യതിചലിച്ചുകൊണ്ട് സ്ത്രീയായും പുരുഷനായും ഉറച്ചുനിൽക്കാതെ 'non-binary' സ്വത്വത്തിൽ അധിഷ്ഠിതപ്പെട്ട ജീവിതമാണ് മാരികെ നയിക്കുന്നത്. കവി എന്ന നിലയിൽ ശ്രദ്ധേയയായ മാരികെയുടെ ഒട്ടൊക്കെ ആത്മപരമായ നോവൽ മാൻ ബുക്കർ ഇൻറർനാഷനൽ സമ്മാനം ലഭിക്കുന്നതിന് മുമ്പു തന്നെ പല ഭാഷകളിലേക്കും വിവർത്തനംചെയ്യാൻ കരാറായിത്തീർന്നിരുന്നു.

ക്രിസ്ത്യൻ മതപ്രമാണങ്ങളിൽ ഉറച്ചു വിശ്വസിച്ച കർഷക കുടുംബമാണ് ജാസിേൻറത്. സ്‌കേറ്റിങ്ങിന് മത്തിയാസിെൻറ കൂടെ പോകാൻ ആഗ്രഹിച്ച ജാസിന് അതിനു അനുമതി ലഭിക്കുന്നില്ല. നിരാശകൊണ്ടും അസൂയകൊണ്ടും അവൾ മത്തിയാസിനെ ശപിക്കുകയുംചെയ്യുന്നു. മൂത്ത മകനായ മത്തിയാസിെൻറ അപകടമരണം, കന്നുകാലി വളർത്തലും മറ്റുമായി ജീവിച്ച കുടുംബത്തിന് അപ്രതീക്ഷിതമായ ഒരു ആഘാതമായി. മരണം, മതം, ലൈംഗികത, സഹവർത്തിത്വം എന്നിങ്ങനെയുള്ള സംവർഗങ്ങളിൽ സന്ദേഹപ്പെടുന്ന ജാസും സഹോദരങ്ങളും പെട്ടെന്നൊരു സുരക്ഷിതത്വമില്ലായ്മയിൽ ഉഴറുകയാണ്. ജാസിെൻറ മൂത്ത സഹോദരൻ മത്തിയാസിനു പകരം താൻ ഓമനിച്ചു വളർത്തുന്ന മുയൽ ഇല്ലാതായാൽ മതിയായേനെ എന്ന് ജാസ് ആലോചിക്കുന്നുണ്ട്. ഈ ദുര്യോഗത്തിൽനിന്ന് ജാസും കുടുംബവും എങ്ങനെയാണ് കരകയറാൻ ശ്രമിക്കുന്നതെന്നതിെൻറ അനുഭവപാഠമാണ് നോവലിനെ ജീവസ്സുറ്റതാക്കുന്നത്. മത്തിയാസിെൻറ അഭാവത്തിൽ ഹന്ന, ഓബ്ബെ എന്നീ സഹോദരീസഹോദരന്മാർക്കൊപ്പം കൗമാരകാലത്തെ ശാരീരിക- മാനസിക വളർച്ച ഉറ്റുനോക്കുന്ന ജാസ് ലോകത്തെ മനസ്സിലാക്കുന്നതിെൻറ ആഖ്യാനംകൂടിയാണ് മാരികെ പറഞ്ഞു ഫലിപ്പിക്കുന്നത്. സ്വാഭാവികമായും ലൈംഗികവിചാരങ്ങൾ കടന്നുവരുന്ന കാലഘട്ടത്തിൽ ഇവരുടെ ചില പ്രവൃത്തികൾ, അത്തരം സംശയങ്ങൾ നിവർത്തിക്കാനുള്ള അന്വേഷണങ്ങളായി മാറുന്നു. അത്തരം കുതൂഹലങ്ങളെ കൗമാരസഹജമായ കണ്ണോടെ കൂടെ നോക്കുന്ന ജാസിെൻറ ചെയ്തികൾ കൗതുകകരവും ഗൃഹാതുരവുമായി വായിക്കാൻ സാധിക്കും. ഇണ ചേരുന്നതും പ്രത്യുൽപാദനവും ഒക്കെ 'അത്ഭുത'വിഷയങ്ങളായ ജാസ് ഒരു പരീക്ഷണം എന്ന നിലയിൽ രണ്ടു തവളകളെ പെട്ടിയിലാക്കി വീട്ടിൽ ഒളിപ്പിച്ചു. തവളകൾ അവിടെവെച്ചു ഇണചേരുമെന്ന വിശ്വാസത്തിനു പുറത്താണ് അവൾ ഇതുചെയ്യുന്നത്. ഹിറ്റ്ലറിെൻറ രൂപഭാവത്തെ കുറിച്ച് രസകരമായി ചിന്തിക്കുന്ന ജാസ് അച്ഛെൻറ മുഖച്ഛായയുമായി ഹിറ്റ്ലറിനെ ബന്ധപ്പെടുത്തുന്നുണ്ട്. ഹിറ്റ്ലറിെൻറയും അവളുടെയും ജനനത്തീയതിയും ഒന്നാണെന്നത് ആകസ്മികതകളുടെ ആക്കം കൂട്ടി. അസഹനീയമായ തണുപ്പുള്ള ഒരു ഏപ്രിൽ ഇരുപതാം തീയതിയാണ് അവൾ ജനിച്ചത്. ഒറ്റക്കായിരിക്കുമ്പോൾ ഹിറ്റ്‌ലർ കരയാറുണ്ടായിരുന്നോ എന്ന ജാസിെൻറ നിഷ്കളങ്കമായ ചോദ്യംപോലും അവളുടെ ഭാവനയുടെ ആഴം കുറിക്കുന്നതാണ്. ഇതിൽനിന്ന് ഒരു പടി കൂടെ കടന്ന് വീടിെൻറ താഴത്തെ നിലയിൽ ജൂതന്മാരെ രഹസ്യമായി അമ്മ താമസിപ്പിച്ചിട്ടുണ്ടെന്നും ജാസ് കരുതുന്നു. ചരിത്രവും കാൽപനികതയും ഭ്രമാത്മകതയും പലതരത്തിൽ സന്നിവേശിക്കപ്പെട്ട കൗമാരക്കാരിയുടെ മനോഗതിയാണ് ജാസിെൻറ കഥാപാത്രനിർമിതിയിലൂടെ നോവലിസ്റ്റ് വ്യംഗിപ്പിക്കുന്നത്. ബാല്യത്തിൽനിന്ന് കൗമാരത്തിലേക്കുള്ള പരിണാമദശയിലെ സംഭവങ്ങളും ജ്യേഷ്ഠെൻറ മരണവും പ്രകൃതിയും ജീവജാലങ്ങളുമായുള്ള സമരസപ്പെടലും വാർത്തെടുക്കുന്ന ജാസിെൻറ വ്യക്തിത്വരൂപവത്കരണമാണ് 'The Discomfort of Evening'ലെ ചുറ്റുവട്ടം.

സസ്യവൃക്ഷാദികളും മൃഗങ്ങളും മനുഷ്യരും എന്നിങ്ങനെ സകലജീവജാലങ്ങളും അടങ്ങുന്ന പ്രകൃതിയുടെ സംലയനം സമകാലത്ത് എത്രകണ്ട് അനിവാര്യമാണെന്ന തത്ത്വം ഈ നോവലിൽ പരോക്ഷകേന്ദ്രമാവുന്നുണ്ട്. മനുഷ്യാസ്തിത്വത്തെ ബാധിക്കുന്ന പ്രവൃത്തികൾ ഉരുവപ്പെടുന്ന സമകാലത്ത്, പ്രകൃതിയുമായുള്ള സഹവർത്തിത്വം ആഖ്യാനത്തിന് അടിപ്പടവ് പാകുന്നു. നാനാജീവികളടങ്ങുന്ന ഒരു ജൈവസമൂഹവും പരിസ്ഥിതിയും ചേര്‍ന്ന സവിശേഷമണ്ഡലത്തെയാണ് നോവലിസ്റ്റ് വിഭാവനം ചെയ്യുന്നത്. ഫിക്ഷനുകളിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്നുപോകുന്ന പ്രമേയപരിസരം സമീപകാലത്തെ ചില നോവലുകളിൽ എടുത്തു പറഞ്ഞിട്ടുണ്ട്. സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം ലഭിച്ച ഓൾഗ ടോകർച്ചുകിെൻറ 'Drive Your Plow Over the Bones of the Dead', സസ്യാഹാരിയുടെ വീക്ഷണത്തിലൂടെ ഭക്ഷണരീതികളെയും മറ്റും കാണുന്ന, രണ്ടായിരത്തി പതിനാറിൽ മാൻ ബുക്കർ ഇൻറർനാഷനൽ സമ്മാനം ലഭിച്ച ഹാൻ കാങ്ങിെൻറ 'The Vegetarian' തുടങ്ങിയ നോവലുകളിലെ മൃഗങ്ങളോടും സസ്യഭക്ഷണത്തോടുമുള്ള പിന്തുണയും രാഷ്ട്രീയവും കാണാതിരുന്നുകൂടാ. ഏതാണ്ടിതേ ചുറ്റുപാടുകളിൽതന്നെയാണ് മാരികെയുടെ നോവലിെൻറ ബീജാവാപം നടന്നിരിക്കുന്നത്. പശുക്കളുടെയും തവളകളുടെയും മുയലിെൻറയും കാര്യങ്ങളിൽ ബദ്ധശ്രദ്ധയായ ജാസിലൂടെ പരിസ്ഥിതിയുമായി ഇടകലർന്നു ജീവിക്കേണ്ട മനുഷ്യരുടെ സമീപനത്തെയാണ് നോവലിസ്റ്റ് സംബോധന ചെയ്യുന്നത്. ഡച്ച് സംസ്കാരത്തിെൻറ തനിമയും ഗ്രാമ്യരീതികളും ഭക്ഷണവും ജീവിതശൈലിയും എല്ലാം കലർപ്പില്ലാതെ നോവലിൽ ഉൾപ്പെടുത്തിയിരിക്കുന്നു.


തവളകളുടെ പലായനവും അതിജീവനവും മനോഹരമായി സൂചിപ്പിക്കുന്ന ആഖ്യാനസന്ദർഭത്തെ ബൈബിളിലെ നോഹയുടെ പേടകത്തിെൻറ കഥയുമായി ബന്ധപ്പെടുത്തുന്നതിൽ തെറ്റില്ല. മതത്തിെൻറ ചട്ടക്കൂടിൽ കഴിയുന്ന കഥാപാത്രങ്ങളാണ് എന്നാകുമ്പോൾ പ്രത്യേകിച്ചും. ബൈബിളിലെ പുറപ്പാട് പുസ്തകത്തിൽ തവളകളെ കൊന്നൊടുക്കുന്ന കാര്യം പറയുന്നുണ്ട്. മോശയുടെ അരുളിപ്പാട് അനുസരിച്ച് ഫറവോെൻറ ജനങ്ങളെ ബാധയിൽനിന്നും രക്ഷിക്കാനായിരുന്നു അത്. ഫറവോെൻറ ജനങ്ങളെയും ഭൃത്യന്മാരെയും വിട്ടു തവളകൾ നദിയിൽ കുടികൊള്ളാനായി മോശ പറയുകയും യഹോവയുടെ സഹായത്തോടെ ഗൃഹങ്ങളിലും പറമ്പുകളിലുമുള്ള തവളകൾ ചത്തൊടുങ്ങുകയുംചെയ്തു. ഇവിടെയാകട്ടെ തവളകളെ ചാവാൻ വിടാതെ, വളർത്താനായി ജാസ് അതിയായി ഉത്സാഹിക്കുന്നുണ്ട്. അച്ഛെൻറ പുകവലിമൂലം തനിക്ക് കാൻസർ വരുത്തരുതേ എന്ന് പ്രാർഥിക്കുന്ന ജാസ് അതിനു പകരമെന്നോണം തവളകളെ സുരക്ഷിതമായി പലായനം ചെയ്യുന്നതിന് താൻ സഹായിക്കുന്നുണ്ടല്ലോ എന്ന് പറയുന്നു. ധർമാനുസാരിയായ സൂക്ഷ്മതയും കരുതലും കന്നുകാലിവർഗത്തിനു കൊടുക്കണമെന്ന ബൈബിളിലെ വാക്യവും അവൾ ഉരുവിടുന്നുണ്ട്.

''റാന്തലിെൻറ വെളിച്ചത്തിൽ തവളയുടെ കാൽപാദത്തിൽ ഒരു അപാകത കണ്ടു. ഒരുപക്ഷേ ഞാറപ്പക്ഷികൾ കൊത്തിയെടുത്തതാവാം. അല്ലെങ്കിൽ ജന്മനാ ഉള്ളതായിരിക്കാം. അച്ഛെൻറ കാലിലും ഇത്തരത്തിലും ഒരു വേദനയുണ്ടല്ലോ'' എന്ന ജാസിെൻറ നിരീക്ഷണം തവളകളോടുള്ള അവളുടെ മനോഗതി വെളിപ്പെടുത്തുന്നു. ഇതുവഴി, പ്രപഞ്ചത്തിെൻറ അവകാശികളിൽ ഞാറപ്പക്ഷിക്കും തവളക്കും മനുഷ്യർക്കും ഒരേ സ്ഥാനമാണെന്ന് ഉറപ്പിക്കാൻ നോവലിസ്റ്റ് സ്വാഭാവികമായ ശ്രമത്തിനു മുതിരുന്നതാണെന്നു കരുതാം.

മരിച്ചു കഴിഞ്ഞ് മണ്ണോട് ചേരുന്ന സഹോദരെൻറ മൃതദേഹത്തിൽ പുഴുക്കളും കീടങ്ങളും അരിച്ചു നടക്കുന്നത് ജാസിെൻറ സങ്കൽപത്തിൽ വരുന്നുണ്ടത്രേ. ജീർണിച്ച ശവശരീരത്തിൽ എണ്ണമറ്റ ദ്വാരങ്ങൾ രൂപപ്പെടുകയും പൂർണമായി പ്രകൃതിയോട് ലയിക്കുകയും ചെയ്യുകയാണ്. ഇങ്ങനെയുള്ള രംഗങ്ങളിലൂടെ പ്രകൃതിയുമായുള്ള ഇഴയടുപ്പവും ജൈവവൈവിധ്യം നിറഞ്ഞ ഭൂമികയുടെ ഭംഗിയും ഈർപ്പവും നമ്മുടേതല്ലാത്ത ഭാഷയിലും സുവ്യക്തമാകുന്നു. എസ്. ഹരീഷിെൻറ 'മീശ' എന്ന നോവലിൽ അനുഭവിച്ച കുട്ടനാടിെൻറ സൂക്ഷ്മഭേദങ്ങളും ജൈവാംശമുള്ള പരിസരങ്ങളും ഇവിടെയും ഏറക്കുറെ അനുഭവവേദ്യമാകുന്നു. നെതർലൻഡ്സിെൻറ പരിസരപ്രാന്തങ്ങളുടെ സൗന്ദര്യം നോവലിൽ ആവാഹിക്കപ്പെടുകയാണ്.

സ്‌കൂളിൽ സഹപാഠികളുടെ മുന്നിലെ പരിഹാസ്യ കഥാപാത്രമായ ജാസിെൻറ യൂനിഫോം എപ്പോഴും മുഷിഞ്ഞതാണ്. കന്നുകാലികളുടെ പരിസരത്തുനിന്ന് വരുന്ന അവളുടെ വേഷവിധാനം മറ്റുള്ളവർക്ക് അലോസരം സൃഷ്ടിക്കാൻ പോന്നതാണ്. പശുവിെൻറ ഗന്ധമാണ് അവൾക്ക് എന്ന് പറഞ്ഞു മാറ്റിനിർത്താനുള്ള കൂട്ടുകാരുടെ ഗൂഢാലോചനയെ അവൾക്ക് നേരിടേണ്ടിവരുന്നുണ്ട്. പശുവളർത്തുകേന്ദ്രത്തിൽ നടക്കുന്ന കഥയായതുകൊണ്ടുതന്നെ മൃഗങ്ങൾക്കും കഥയിൽ പ്രാധാന്യമുണ്ട്. പശുക്കളില്ലാത്ത ജീവിതം അവർ ആഗ്രഹിക്കുന്നില്ല. അതിനാൽതന്നെ ആ ഭൂപ്രദേശത്തിൽനിന്നുള്ള സ്ഥാനചലനം അവരുടെ സ്വപ്നങ്ങളിൽപോലുമില്ല. ജീവിതത്തിലെ തികച്ചും സാധാരണ രംഗങ്ങളിൽവരെ ഭാഗഭാക്കാവുന്ന ജന്തുലോകത്തിെൻറ സാന്നിധ്യം അവർ സ്വാഗതം ചെയ്യുകയും ശീലിക്കുകയും ചെയ്തിരുന്നു. ആഖ്യാനത്തിൽ മൃഗങ്ങളും പ്രാണികളും മറ്റും കടന്നുവരുന്നതിനും മനുഷ്യരുടെ ചെയ്തികളുമായി സാദൃശ്യപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കാൻ മാരികെ നിഷ്കർഷ പുലർത്തുന്നുണ്ട്. അമ്മ മക്കൾക്കായി ഭക്ഷണം കാത്തുവെക്കുകയും അവരുടെ വിശപ്പ് അടങ്ങിയിട്ട് മാത്രം സ്വന്തം വയറിെൻറ കാര്യം നോക്കുകയും ചെയ്യുന്നതിനെ നോവലിൽ പരാമർശിക്കുന്നു. അമ്മച്ചിലന്തിയെ ഭക്ഷിക്കുന്ന ചിലന്തിയുടെ സ്വഭാവത്തെ സന്ദർഭവശാൽ മാരികെ ഇവിടെ ദ്യോതിപ്പിക്കുകയാണ്.

ഇതേപോലെ കാക്കകളെ കുറിച്ചും ആഖ്യാനത്തിൽ വിവരിക്കുന്നുണ്ട്. ''ഒരു കാക്ക ചത്തുകിടക്കുന്നത് കണ്ടാൽ ജാസിെൻറ അച്ഛൻ അതിനെ തല കീഴായി ചെറിമരത്തിൽ തൂക്കിയിടാറാണ് പതിവ്. അപ്പോഴേക്കും കലപില കൂട്ടിക്കൊണ്ട് ഒരുപറ്റം കാക്കകൾ എങ്ങുനിന്നോ പറന്നുവന്നുകൊണ്ട് മരത്തിനുചുറ്റും കറങ്ങി, അന്തിമോപചാരങ്ങൾ അർപ്പിക്കും.'' പശുക്കൾക്ക് വരാൻപോകുന്ന അസുഖത്തെ കുറിച്ച് അറിവ് നൽകാനെന്നപോലെ കൂർമബുദ്ധിയായ കാക്കകൾ വീടിെൻറ പരിസരത്തുനിന്ന് ചില സൂചനകൾ കൊടുക്കുകയുണ്ടായി. എന്നാൽ അത് ആർക്കും കൃത്യമായി ബോധ്യപ്പെട്ടില്ലെന്നു വേണം അനുമാനിക്കാൻ.

കന്നുകാലികളിൽ അപ്രതീക്ഷിതമായി ഒരു സാംക്രമികരോഗം വരുന്നതോടെ അതുവരെയുള്ള സാഹചര്യങ്ങൾ റദ്ദുചെയ്യപ്പെടുകയുമാണ്. കന്നുകാലികളെ ഇല്ലായ്മചെയ്ത രോഗം ആവാസവ്യവസ്ഥയുടെ സന്തുലിതഭാവം നശിപ്പിച്ചു മരണം പ്രത്യക്ഷപ്പെടുക മതിയായ പ്രഖ്യാപനം നടത്തിക്കൊണ്ടാണ്. എന്നാൽ നമുക്ക് അത് വ്യക്തമാകാതെ വരുമെന്നത് നിർഭാഗ്യകരമാണ്. സ്കേറ്റിങ് ചെയ്യുന്നതിനുള്ള മഞ്ഞിൻപ്രതലം ദുർബലമാണെന്നും കുളമ്പുരോഗം ഗ്രാമത്തിലെ കന്നുകാലികളിൽ പകരുമെന്നും ആരും മുൻകൂട്ടി തിരിച്ചറിയുന്നില്ല.



പ്രയാസങ്ങളുടെ ആഴത്തിൽ ജീവിക്കുമ്പോഴും പുഞ്ചിരി പ്രകടിപ്പിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെടുന്നവരുണ്ട്. അവരുടെ ചിരിയുടെ അതിരുകൾ മായ്ക്കാനാവില്ല. എന്നാൽ ഈ സ്വഭാവത്തിന് നേർവിപരീതമാണ് ജാസിെൻറ അച്ഛനമ്മമാർ. അവരുടെ ചിരിക്കുപോലും സങ്കടച്ചായ്വാണ്. മത്തിയാസിെൻറ മരണം വീഴ്ത്തിയ നിഴൽ ഇല്ലാതാക്കാൻ അവർ നന്നേ ബുദ്ധിമുട്ടി. മകൻ മരിച്ചുപോയെന്നു അംഗീകരിക്കാൻ തയാറാവാത്ത അച്ഛനമ്മമാരുടെ ആധിയും വിചാരവും മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയെ അടയാളപ്പെടുത്തുന്നതാണ്. മൂത്ത സഹോദരൻ മരിച്ചതോടെ ജാസ് മാനസികമായി തകരുന്നുണ്ട്. മരണത്തെ കുറിച്ചും അനാഥത്വത്തെ കുറിച്ചും ചിന്തിച്ചു പത്തുവയസ്സുകാരി വല്ലാതെ അലട്ടലുകൾ അനുഭവിച്ച നാളുകളായിരുന്നു അത്. ഒരു ഘട്ടത്തിൽ, ഇൻറർനെറ്റിൽവരെ അവൾ മരണം സംഭവിക്കുന്നത് ഏതെല്ലാം വിധത്തിലാണെന്നു തിരയുന്നു. ''നമ്മൾ മരിച്ചവരെ പറ്റി ചിന്തിക്കുന്നില്ല. അവരെ ഓർക്കുന്നത് മാത്രമേയുള്ളൂ. പക്ഷേ അതിശക്തമായി അവരെ നാം ഓർക്കുന്നു'' എന്ന സാക്ഷ്യപ്പെടുത്തൽ വേദന തീണ്ടിയതാണ്. മരണം /ദൈവം എന്നിങ്ങനെയുള്ള സങ്കൽപത്തെ ഉറപ്പിക്കുന്ന വിധത്തിൽ മതവും പ്രാർഥനയും പെരുമാറുന്നതിൽ പകച്ചുനിൽക്കുന്ന കുട്ടികളെയാണ് ഇവിടെ കാണാൻ കഴിയുന്നത്. വൈയക്തികദുഃഖം ബാധിച്ച കുടുംബം ദൈവത്തിങ്കൽ ആശ്വാസം തേടി. ഇതൊരു നല്ല തീരുമാനമായിരുന്നോ എന്ന ശങ്ക ജാസിനുണ്ടാകുന്നു. ദൈവത്തിലുള്ള വിശ്വാസം എങ്ങനെയാണ് നഷ്ടപ്പെടുന്നത് എന്ന് ജാസ് ആലോചിക്കുന്നത് ഇതിനെ തുടർന്നാണ്. ചിലർക്ക് അവരെ സ്വയം മനസ്സിലാക്കാൻ സാധിക്കുമ്പോൾ ദൈവത്തിെൻറ കൂട്ട് വേണ്ടിവരാതാവുന്നു. മറ്റു ചിലർക്കാകട്ടെ സ്വയം നഷ്ടപ്പെടുമ്പോൾ ദൈവത്തെയും നഷ്ടമാകുന്ന സ്ഥിതിയാണ്. രണ്ടാം വിഭാഗത്തിലാണ് ജാസ് അവളെ സ്വയം സ്ഥാപിക്കുന്നത്. അച്ഛനെയും ദൈവത്തെയും ഒരേപോലെ അനുസരിക്കേണ്ടി വരുന്ന ബാല്യകൗമാരമാണ് അവളുടേത്. രണ്ടുപേരെയും വെറുപ്പിക്കാത്ത നയം സ്വീകരിക്കുക എളുപ്പവുമല്ല. അശാന്തമായ വഴിയിലൂടെ അവൾ പിച്ചവെക്കാൻ ആരംഭിക്കുകയാണ്. അസ്വസ്ഥതയാണ് നല്ലതെന്ന തിരിച്ചറിവ് അവളിൽ ബലപ്പെട്ടു.

ബാല്യത്തിൽനിന്ന് കൗമാരത്തിലെത്തിച്ചേർന്ന കുട്ടികളുടെ ലൈംഗിക കൗതുകങ്ങളുടെ ധാരാളം സന്ദർഭങ്ങൾ നോവലിലുണ്ട്. ആഖ്യാനത്തിെൻറ ലാളിത്യം നോവലിനെ വായനക്ഷമമാക്കുന്നുവെങ്കിലും ചുരുക്കം ചില ഭാഗങ്ങൾ അൽപം കൂടെ കരുതലോടെ പറയാമായിരുന്നു എന്ന് തോന്നുന്നു. ജാസിെൻറ മലബന്ധപ്രശ്നവും കുഞ്ഞുങ്ങളുടെ ലൈംഗികാസക്തിയും ലൈംഗികപരീക്ഷണങ്ങളും മറ്റും ഇതിെൻറ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാം. ഇപ്പറഞ്ഞ സന്ദർഭങ്ങളുടെ ബാഹുല്യം കുറച്ചിരുന്നുവെങ്കിൽ ആഖ്യാനത്തിനു മിഴിവ് കൂടിയേനേ.

മാരികെ വരക്കുന്ന ഭൂപടം സങ്കൽപങ്ങളെ മാത്രം ആധാരമാക്കിയുള്ളതല്ല. ശരീരത്തിലും മനസ്സിലും നിയമബദ്ധമായ കെട്ടുപാടുകളില്ലാത്ത ഭൂമിയിലെ ചരാചരങ്ങളെയാണ് ഈ ഭൂപടത്തിൽ മാരികെ പ്രതിഷ്ഠിക്കുന്നത്. ശബ്ദമുള്ളവർക്കും ഇല്ലാത്തവർക്കും അവിടെ തുല്യസ്ഥാനമുണ്ട്. സവിശേഷമായ മമതാബന്ധം സഹജീവികളോടും ചുറ്റുപാടിനോടും വെച്ചുപുലർത്തുന്ന ഈ തത്ത്വശാസ്ത്രത്തിൽ, അതിഗാഢമായ സഹവർത്തിത്വ മനോഭാവം കൈയൊപ്പ് ചാർത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story