Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_right150 വർഷത്തിന് ശേഷം...

150 വർഷത്തിന് ശേഷം ലൈബ്രറിയിലേക്ക് തിരിച്ചെത്തിയ പുസ്തകം; കാലതാമസം വരുത്തിയതിന് പിഴ 18.7 ലക്ഷം രൂപ

text_fields
bookmark_border
പുസ്തകം
cancel
camera_alt

ആന്റിക്വിറ്റീസ് ഓഫ് ഏഥൻസ്

കാൻബറ: ആസ്‌ട്രേലിയയിലെ ഒരു പബ്ലിക് ലൈബ്രറിയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് എടുത്ത പുസ്തകം ഒടുവിൽ തിരിച്ചെത്തിയിരിക്കുകയാണ്. 1858ൽ പ്രസിദ്ധീകരിച്ച 'ആന്റിക്വിറ്റീസ് ഓഫ് ഏഥൻസ്' (Antiquities of Athens) എന്ന പുസ്തകമാണ് കിയാമ തീരദേശ നഗരത്തിലെ ലൈബ്രറിയിലേക്ക് തിരിച്ചെത്തിയത്. വീട് പുതുക്കിപ്പണിയുന്നതിനിടയിൽ സീൽ ചെയ്ത ഒരു അടുപ്പിനുള്ളിലെ ചായപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ഒരാളാണ് കഴിഞ്ഞ ആഴ്ച ഈ പുസ്തകം ലൈബ്രറിയിൽ തിരികെ ഏൽപ്പിച്ചത്.

എന്നാൽ ഇതിൽ അമ്പരപ്പിക്കുന്നത് പുസ്തകം വൈകിയതിന് ചുമത്തിയ പിഴ തുകയാണ്. കിയാമ ലൈബ്രറി മാനേജർ മിഷേൽ ഹഡ്സന്റെ കണക്കുകൂട്ടലുകൾ പ്രകാരം, നാണയപ്പെരുപ്പം കൂടി കണക്കിലെടുത്താൽ പുസ്തകം വൈകി തിരിച്ചെത്തിച്ചതിനുള്ള പിഴ ഏകദേശം 18.7 ലക്ഷം രൂപ (28,000 ആസ്‌ട്രേലിയൻ ഡോളർ) വരും. പുസ്തകത്തിന്റെ പുറംചട്ടയുടെ ഉള്ളിൽ അച്ചടിച്ചിരുന്ന ബ്രിട്ടീഷ് കാലത്തെ ആഴ്ചയിൽ മൂന്ന് പെൻസ് എന്ന വൈകിയുള്ള ഫീസും, 1872ൽ ലൈബ്രറി തുറന്ന സമയത്തുണ്ടായിരുന്ന നിയമങ്ങളും അടിസ്ഥാനമാക്കിയാണ് ഈ പിഴ കണക്കാക്കിയത്.

ഇത്രയും പഴക്കമുള്ള ഒരു വസ്തു ഞങ്ങളുടെ അടുത്ത് തിരിച്ചെത്തിയിട്ടില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഹഡ്സൺ അത്ഭുതം പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയയിൽ താൻ പിന്തുടരുന്ന ലൈബ്രറികളിൽ സാധാരണയായി 30 അല്ലെങ്കിൽ 40 വർഷം വൈകിയുള്ള പുസ്തകങ്ങൾ മാത്രമാണ് എത്താറുള്ളതെന്നും, അത് തന്നെ സാധാരണയായി വീടുകൾ ഒഴിഞ്ഞുമാറുന്ന വേളകളിലാണെന്നും അവർ പറഞ്ഞു.

പുസ്തകം ഇപ്പോൾ ലൈബ്രറിയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടെങ്കിലും, യഥാർത്ഥത്തിൽ ആരാണ് ഈ പുസ്തകം മടക്കിനൽകാനുള്ളത് എന്ന് കണ്ടെത്താൻ യാതൊരു മാർഗ്ഗവുമില്ല. ആരെല്ലാം ഏതൊക്കെ പുസ്തകങ്ങൾ എപ്പോഴൊക്കെ എടുത്തു എന്ന് രേഖപ്പെടുത്തിയിരുന്ന 1870കളിലെ ലൈബ്രറിയുടെ രജിസ്റ്റർ നിലവിലില്ല.

ലൈബ്രറിയുടെ അന്നത്തെ നിയമങ്ങൾ അനുസരിച്ച്, ഒരു വായനക്കാരൻ പുസ്തകം തിരികെ നൽകുകയും പുതിയ പുസ്തകം എടുക്കുന്നതിന് മുമ്പ് കുടിശ്ശികകളെല്ലാം തീർക്കുകയും വേണം. കുറഞ്ഞത് ആറ് അംഗങ്ങളെങ്കിലും വായിക്കാൻ അറിയുന്നവരായി ഉണ്ടെങ്കിൽ മാത്രമേ ഒരു കുടുംബത്തിന് പരമാവധി മൂന്ന് പുസ്തകങ്ങൾ വരെ കടം എടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. കൂടാതെ, മദ്യപിച്ചെത്തുന്ന ആളുകൾക്ക് പുസ്തകങ്ങൾ നൽകിയിരുന്നതുമില്ല.

പുകയടുപ്പിന് സമീപം പതിറ്റാണ്ടുകളോളം കിടന്നതിനാൽ വെള്ളം കയറി കേടായ നിലയിലാണ് പുസ്തകം കണ്ടെത്തിയത്. ലൈബ്രറിയുടെ ആദ്യകാല ശേഖരത്തിലുണ്ടായിരുന്ന ഏകദേശം 1,000 വോള്യങ്ങളിൽ 506-ാം നമ്പറായിരുന്നു ഈ പുസ്തകം. ലൈബ്രറി തുറന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇത് കാണാതായിട്ടുണ്ടാകാം എന്നാണ് ഹഡ്സൺ വിശ്വസിക്കുന്നത്. ഈ പുസ്തകം ഇനി ലൈബ്രറിയുടെ ഔദ്യോഗിക പ്രാദേശിക ചരിത്ര ശേഖരത്തിൽ പ്രദർശനത്തിനായി വെക്കും. ഇനി ഈ പുസ്തകം പുറത്തേക്ക് നൽകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും ഇനിയൊരു 150 വർഷം കൂടി കാത്തിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഹഡ്സൺ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksfinelibrarysocial media viralAustralia
News Summary - 150 വർഷത്തിന് ശേഷം ലൈബ്രറിയിലേക്ക് തിരിച്ചെത്തിയ പുസ്തകം| കാലതാമസം വരുത്തിയതിന് പിഴ 18.7 ലക്ഷം രൂപ
Next Story