Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷണംപോയ...

മോഷണംപോയ ബുള്ളറ്റുമായി യുവാക്കൾ ചങ്ങരംകുളം പൊലീസിെൻറ പിടിയിൽ

text_fields
bookmark_border
മോഷണംപോയ ബുള്ളറ്റുമായി യുവാക്കൾ ചങ്ങരംകുളം പൊലീസിെൻറ പിടിയിൽ
cancel

ചങ്ങരംകുളം: എടപ്പാളിൽനിന്ന് കഴിഞ്ഞ ദിവസം മോഷണംപോയ ബുള്ളറ്റുമായി രണ്ടുപേർ ചങ്ങരംകുളം പൊലീസിെൻറ പിടിയിലായി. ഒരാൾ ഓടി രക്ഷപ്പെട്ടു. തിരൂരങ്ങാടി വെളിമുക്ക് സ്വദേശി മുസാഫിർ (21), ചെമ്മാട് സ്വദേശി റിനാൻ (21) എന്നിവരാണ് പിടിയിലായത്.പുലർച്ച നൈറ്റ് പട്രോളിങ്ങിനിടയിൽ ചിയ്യാനൂർ പാടത്ത് ജാസ് ബാറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ ചോദ്യം ചെയ്തതോടെ യുവാക്കൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതോടെ പൊന്നാനി നരിപ്പറമ്പ് സ്വദേശിയുടെ മോഷണംപോയ ബുള്ളറ്റ് ആയിരുന്നു യുവാക്കൾ ഉപയോഗിച്ചതെന്ന് കണ്ടെത്തി. കൂടുതൽ മോഷണം നടത്താൻ യുവാക്കൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രധാന പ്രതിയായ ഒരാളെക്കൂടി പിടികൂടാൻ ഉണ്ടെന്നും അയാളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻതന്നെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിെൻറ നേതൃത്വത്തിൽ എസ്.ഐ ഹരിഹരസൂനു, സി.പി.ഒമാരായ രാജേഷ്, ജസ്റ്റിൻ രാജ്, ക്രിറ്റിക്കൽ കെയർ അംഗം അജിത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police arreststolen bullet
News Summary - Youngsters with stolen bullet in Changaramkulam police arrest
Next Story