വീണ്ടും എഴുത്ത് ലോട്ടറി: കാളികാവിൽ ഒരാൾ അറസ്റ്റിൽ
text_fieldsവിഷ്ണു
കാളികാവ്: അനധികൃത എഴുത്ത് ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് കാളികാവിൽ ഒരാൾ പൊലീസ് പിടിയിൽ. ചെമ്മാട് സ്വദേശി വിഷ്ണുവിനെയാണ് (26) കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 18,330 രൂപ പിടിച്ചെടുത്തു. ഉദരംപൊയിലിൽ മുറി വാടകക്കെടുത്താണ് എഴുത്ത് ലോട്ടറി നടത്തിയിരുന്നത്. സി.ഐ ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വിഷ്ണുവിനെ പിടികൂടിയത്. ഒരുമാസം മുമ്പ് ഇവിടെ അനധികൃത എഴുത്ത് ലോട്ടറി നടത്തിയതിനെ തുടർന്ന് ഒരാൾ പിടിയിലായിരുന്നു.
ലോട്ടറി ടിക്കറ്റ് ഇല്ലാതെ എഴുത്ത് മാത്രം നടത്തുന്ന കടക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. യുവാക്കൾ അടക്കം ഇവിടെ ഇടപാടിൽ സജീവമായിരുന്നു. ഇതോടെയാണ് നിരോധിത എഴുത്ത് ലോട്ടറിക്കെതിതെ വീണ്ടും പൊലീസ് നടപടി തുടങ്ങിയത്. ചെമ്മാട് സ്വദേശി അരുണിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. എഴുത്ത് ലോട്ടറിക്ക് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ, ഇവരെ പൊലീസ് തൊടുന്നില്ലെന്ന് പരാതിയുണ്ട്. വിഷ്ണുവിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

