Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവനിത എസ്.ഐയെ...

വനിത എസ്.ഐയെ കൈയേറ്റത്തിന് ശ്രമിച്ചെന്ന്; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വനിത എസ്.ഐയെ കൈയേറ്റത്തിന് ശ്രമിച്ചെന്ന്; യുവാവ്   അറസ്റ്റിൽ
cancel
camera_alt

ശ്രീരജ്

അന്തിക്കാട്: പരാതി അന്വേഷിക്കാനെത്തിയ വനിത എസ്.ഐയുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മനക്കൊടി സ്വദേശി മരോട്ടിക്കൽ ശ്രീരജിനെയാണ് (40) എസ്.എച്ച്.ഒ പി.കെ. ദാസ് അറസ്റ്റ് ചെയ്തത്.

ശ്രീരജിന്റെ അനുജൻ ശ്രീജിത്തിന് കഴിഞ്ഞദിവസം മർദനമേറ്റിരുന്നു. ഈ സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടുകയും പ്രതിക്ക് ജാമ്യവും ലഭിച്ചു. മർദിച്ച പ്രതിയുടെ കടയിൽ കയറി ശ്രീരജ് ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാനായി എത്തിയ അന്തിക്കാട് വനിത എസ്.ഐയെ കൈയേറ്റം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ, പൊലീസ് കള്ളക്കഥ ചമയ്ക്കുകയാണെന്ന ആക്ഷേപവുമായി ശ്രീരജിന്റെ മാതാപിതാക്കൾ രംഗത്ത് വന്നു.

ഞായറാഴ്ച വീട്ടിലെത്തിയ വനിത എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന പിതാവ് സുരേന്ദ്രനോട് കയർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ശ്രീരജിനെ വീട്ടിൽനിന്ന് ബലമായി ജീപ്പിൽ കയറ്റുകയുമാണ് ചെയ്തതെന്ന് മാതാപിതാക്കൾ പറയുന്നു. തുടർന്ന് സെല്ലിൽ അടച്ച് കള്ളകേസെടുക്കുകയുമാണ് ചെയ്തതെന് ശ്രീരജിന്റെ മാതാപിതാക്കൾ പറയുന്നത്.

സംഭവത്തിൽ നീതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പറഞ്ഞു. സ്റ്റേഷനിലെത്തിയ തന്നോടും സി.ഐ അപമര്യാദയായി പെരുമാറിയതായി വാർഡ് അംഗം കെ. രാഗേഷ് പറഞ്ഞു.

ധിക്കാരപരമായും മര്യാദയില്ലാതെയും പെരുമാറിയ എസ്.എച്ച്.ഒക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും കെ. രാഗേഷ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assaultedwoman SI
News Summary - woman SI assaulted ; man rrested
Next Story