Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
woman catches molester in Assam, hands him over to police
cancel
Homechevron_rightNewschevron_rightCrimechevron_rightവഴിചോദിക്കാനെന്ന...

വഴിചോദിക്കാനെന്ന വ്യാജേനയെത്തി ലൈംഗികോപദ്രവം; പ്രതിയെ കൈകാര്യം ചെയ്ത് െപാലീസിൽ ഏൽപ്പിച്ച് പെൺകുട്ടി

text_fields
bookmark_border

ഗുവാഹത്തി: വഴിചോദിക്കാനെന്ന വ്യാജേനയെത്തി ലൈംഗികോപദ്രവത്തിന് ശ്രമിച്ചയാെള കൈകാര്യം ചെയ്തശേഷം െപാലീസിൽ ഏൽപ്പിച്ച് പെൺകുട്ടി. അസം ദിസ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രുഗ്മിണി നഗർ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം.

റോഡിൽവെച്ച് വഴിചോദിക്കാനെന്ന വ്യാജേന പ്രതി പെൺകുട്ടിയുടെ സമീപമെത്തുകയായിരുന്നു. സ്ഥലം അറിയില്ലെന്ന് 20കാരി പറഞ്ഞെങ്കിലും മറുപടി കേട്ടില്ലെന്ന രീതിയിൽ ഇയാൾ പെൺകുട്ടിയുടെ അടുത്തേക്ക് വന്നു. ശേഷം പെൺകുട്ടിയുടെ ദേഹത്ത് കടന്നുപിടിച്ചു. ഇതോടെ താൻ ഞെട്ടിപ്പോയെന്ന് െപൺകുട്ടി പൊലീസിനോട് പറഞ്ഞു.

എന്നാൽ, നിമിഷങ്ങൾക്കകം ധൈര്യം വീെണ്ടടുത്തു പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതോടെ ഇയാൾ സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ധൈര്യം കൈവിടാതെ സ്കൂട്ടർ സമീപത്തെ ഓടയിലേക്ക് തള്ളിയിട്ടു. പ്രതിയെ പിടികൂടിയശേഷം ബഹളം വെച്ച് ആളെക്കൂട്ടി. ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിൽ പറഞ്ഞു.

പെൺകുട്ടി യുവാവിനെ മർദ്ദിക്കുന്നതും പേര് പറയാനും മുഖം കാമറക്ക് മുമ്പിൽ കൊണ്ടുവരാനും ശ്രമിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

താൻ ആയോധന കലകൾ പഠിച്ചിട്ടുണ്ടെന്നും അതിനാലാണ് സ്വയം പ്രതിരോധത്തിന് സാധിച്ചതെന്നും ഇത് സാഹചര്യം ധൈര്യത്തോടെ കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നും പെൺകുട്ടി പറഞ്ഞു.

പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീ സുരക്ഷ കണക്കിലെടുത്ത് പ്രതിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assamsexual assaultRape Attemptpolice
News Summary - woman catches molester in Assam, hands him over to police
Next Story