Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിഷ്ണുമംഗലം അക്രമം: ...

വിഷ്ണുമംഗലം അക്രമം: ആയുധങ്ങൾ കണ്ടെത്തി; വിരലടയാള വിദഗ്ധർ പരിശോധിച്ചു

text_fields
bookmark_border
attack
cancel
camera_alt

വിഷ്ണുമംഗലത്ത് അക്രമം നടന്ന സ്ഥലം ഫോറൻസിക് വിദഗ്ദർ പരിശോധിക്കുന്നു

നാദാപുരം: കല്ലാച്ചി വിഷ്ണുമംഗലം ഓത്തിയിൽ മുക്കിൽ ലഹരിവിൽപനയെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി 8.30നാണ് ജാതിയേരിയിലെ മാന്താറ്റിൽ ചാമ അജ്മലിന്(30) നേരെ ആക്രമണമുണ്ടായത്.

മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ ഇടത്കൈക്കും കാലിനും എല്ലിന് പൊട്ടലേൽക്കുകയും ശരീരത്തിൽ വെട്ടേൽക്കുകയും ചെയ്ത അജ്മൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ഉപയോഗിച്ച വാൾ, നഞ്ചക്ക്, ഇരുമ്പ് വടി എന്നിവ പൊലീസ് സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഓത്തിയിൽ മുക്കിലെ റോഡിരികിൽനിന്ന് നാദാപുരം സി.ഐ ഫായിസ് അലിയുടെ നേതൃത്വത്തിലാണ് പൊലീസ് ആയുധങ്ങൾ കണ്ടെടുത്തത്.

വിരലടയാള വിദഗ്ധരായ കെ. രഞ്ജിത്, കെ. നീതു എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പള്ളൂരിൽ ബാർ കുത്തിത്തുറന്ന് മദ്യം മോഷണം നടത്തിയ കേസിലും നാദാപുരം സ്റ്റേഷനിൽ ലഹരി കേസുകളിലും പ്രതിയാണ് പരിക്കേറ്റ അജ്മൽ. അജ്മലിൽനിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ആക്രമണത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vishnumangalam attack
News Summary - Vishnumangalam attack
Next Story