Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലീഗ്...

ലീഗ് പ്രവർത്തകർക്കെതിരെ അക്രമം: 32 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്

text_fields
bookmark_border
police
cancel
Listen to this Article

വടകര: പുതുപ്പണം കറുകയിൽ ലീഗ് പ്രവർത്തകർക്കെതിരെ നടന്ന ആക്രമണ സംഭവത്തിൽ 32 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്. വീടിനുനേരെ നടന്ന അക്രമം ഉൾപ്പെടെയുള്ള രണ്ട് സംഭവങ്ങളിലാണ് കേസെടുത്തത്.

പുത്തൻപുരയിൽ അജ്മലിന്റെ പരാതിയിൽ 17 പേർക്കെതിരെയും വീട് ആക്രമിച്ച കേസിൽ അൽനജാത്തിൽ സറീനയുടെ പരാതിയിൽ 15 പേർക്കെതിരെയുമാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് വീടിനു നേർക്കും ലീഗ് പ്രവർത്തകർക്കും നേരെ ആക്രമണം നടന്നത്. അക്രമത്തിൽ പരിക്കേറ്റവരെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കറുകയിൽ ആഴ്ചകൾക്ക് മുമ്പ് ലീഗ്-എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ ഇരു വിഭാഗത്തിലും ഉൾപെട്ടവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചേർത്ത് കേസെടുത്തതിനെതിരെ ലീഗ് സമരരംഗത്തിറങ്ങിയിരുന്നു. ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlsdpiviolence case
News Summary - Violence against league activists: Case against 32
Next Story