Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒരു വ്യക്തി രണ്ടു...

ഒരു വ്യക്തി രണ്ടു വീടിന്‍റെ ആനുകൂല്യം കൈപ്പറ്റിയെന്ന്; നഗരസഭയിൽ വിജിലൻസ് റെയ്ഡ്

text_fields
bookmark_border
ഒരു വ്യക്തി രണ്ടു വീടിന്‍റെ ആനുകൂല്യം കൈപ്പറ്റിയെന്ന്; നഗരസഭയിൽ വിജിലൻസ് റെയ്ഡ്
cancel
camera_alt

പന്തളം നഗരസഭയിൽ വിജിലൻസ് സി.ഐ എ. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഫയലുകൾ പരിശോധിക്കുന്നു

പന്തളം: ഒരു വ്യക്തി രണ്ടുവീടിന്‍റെ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയിൽ പന്തളം നഗരസഭ ഓഫിസിൽ വിജിലൻസ് റെയ്ഡ്. സംസ്ഥാന സർക്കാറിന്‍റെ കെയർ ഹോം പദ്ധതിയിൽ വീടു ലഭിച്ച വ്യക്തിക്ക് പ്രധാനമന്ത്രി ഭവനപദ്ധതി-ലൈഫ് പദ്ധതിയിൽനിന്ന് പണം അനുവദിച്ചതുമായി ബന്ധപ്പെടെ പരാതിയിലാണ് റെയ്ഡ് നടന്നത്.

ശനിയാഴ്ച രാവിലെ 11ന് നഗരസഭ ഓഫിസിൽ എത്തിയ വിജലൻസ് സംഘം പരാതിക്ക് ഇടയാക്കിയ ഫയലുകൾ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് വൈകീട്ട് മൂന്നുവരെ നഗരസഭയിൽ പരിശോധന നടത്തിയ ശേഷമാണ് വിജലൻസ് സംഘം മടങ്ങിയത്.പരിശോധന തുടരുമെന്നും പരാതിക്ക് ആധാരമായ ഫയലുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റെയ്ഡിന് നേതൃത്വം നൽകിയ വിജലൻസ് സി.ഐ എ. അനിൽകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. അനർഹമായി വീടുവെക്കാൻ പണം അനുവദിച്ചതിനെതിരെയുള്ള പരാതി മുമ്പ് നഗരസഭയിൽ ഏറെ ബഹളത്തിന് ഇടയാക്കിയിട്ടുണ്ട്.

2019 -20 കാലഘട്ടത്തിൽ നഗരസഭ 25ആം ഡിവിഷനിൽ നൽകിയ ആനുകൂല്യമാണ് പരാതിക്കടിസ്ഥാനം. സംസ്ഥാന സർക്കാറിന്‍റെ കെയർ ഹോം പദ്ധതിയിൽ വീടുലഭിച്ച ആളിനാണ് പി.എം.എ.വൈ (പ്രധാനമന്ത്രി ഭവനപദ്ധതി)-ലൈഫ് പദ്ധതിയിലും വീടുനൽകിയത്. ഇതാണ് പരാതിക്കിടയാക്കിയത്. സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്ക് വഴിയാണ് കെയർ ഹോം പദ്ധതിയിൽ വീടിന് പണം അനുവദിച്ചത്.

കണ്ടെത്താൻ കഴിയാത്ത ഫയൽ സൂപ്രണ്ടിന്‍റെ മേശപ്പുറത്ത്

പന്തളം: അഞ്ചുമണിക്കൂർ നീണ്ടുനിന്ന വിജിലൻസ് പരിശോധനയിൽ കണ്ടെത്താൻ കഴിയാത്ത ഫയൽ വിജിലൻസ് സംഘം മടങ്ങിയശേഷം നഗരസഭ സൂപ്രണ്ടിന്‍റെ മേശപ്പുറത്ത് കണ്ടെത്തി. ശനിയാഴ്ച രാവിലെ 11 മണി മുതൽ പത്തനംതിട്ട വിജലൻസ് സി.ഐ എ. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം നഗരസഭയിലെ എല്ലാ മുക്കും മൂലകളും അരിച്ചുപെറുക്കിയിട്ടും കണ്ടെത്താൻ കഴിയാതിരുന്ന വിവാദ ഫയലാണ് അന്വേഷണസംഘം മടങ്ങി മിനിറ്റുകൾക്കകം നഗരസഭ സൂപ്രണ്ടിന്‍റെ മേശപ്പുറത്ത് പ്രത്യക്ഷപ്പെട്ടത്. പുഴിക്കാട് സ്വദേശിയായ വ്യക്തിക്ക് ഇരട്ട ആനുകൂല്യം നൽകിയെന്ന പരാതിയെ തുടർന്നാണ് ശനിയാഴ്ച വിജിലൻസ് സംഘം നഗരസഭ ഓഫിസിലെത്തി പരിശോധന ആരംഭിച്ചത്. അഞ്ചുമണിക്കൂർ ഓഫിസിന്‍റെ പ്രവർത്തനത്തെ ഭാഗികമായി ബാധിച്ചായിരുന്നു പരിശോധന. പിന്നീട് നഗരസഭ സൂപ്രണ്ട് ആർ. രേഖ ഫയൽ കണ്ടെത്തിയ വിവരം വിജിലൻസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തിങ്കളാഴ്ച വിജിലൻസ് സംഘം നഗരസഭയിലെത്തി വിവാദ ഫയൽ ഏറ്റെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilance raidPandalam Municipality
News Summary - Vigilance raid in Pandalam municipality
Next Story