സ്വകാര്യവിവരങ്ങൾ ചോർത്തി തട്ടിപ്പ്; യു.പി പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
text_fieldsപ്രവീൺകുമാർ
പത്തനംതിട്ട: ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഉത്തർപ്രദേശ് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതിയുടെ സഹായി സോനു എന്ന പ്രവീൺകുമാറാണ് (36) അറസ്റ്റിലായത്.
യു.പി പ്രതാപ്ഗർ ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ കാൾ സർവയലൻസ് ഓഫിസറാണ്. ഈ കേസിലെ ഒന്നാംപ്രതി അടൂർ സ്വദേശി ജോയല്‍ വി. ജോസിനെയും ഇയാളുടെ സഹായിയായി പ്രവർത്തിച്ച രണ്ടാംപ്രതി ഗുജറാത്ത് സ്വദേശി ഹിരാൽ ബെൻഅനൂജ് പട്ടേലിനെയും (37) അന്വേഷണസംഘം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
മൊബൈൽ നമ്പറുകളുടെ ലൈവ് ലൊക്കേഷനും കോൾഡേറ്റ റെക്കോഡും എടുത്തുനൽകുന്നതിന് സഹായിച്ചവരെ അറസ്റ്റ് ചെയ്യുന്നതിന് ജില്ല പൊലീസ് മേധാവി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. പത്തനംതിട്ട സൈബർ പൊലീസ് സംഘം നോർത്ത് ഈസ്റ്റ് ഡൽഹിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

