Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Police
cancel
Homechevron_rightNewschevron_rightCrimechevron_rightയു.പിയിൽനിന്ന്...

യു.പിയിൽനിന്ന് ഒളിച്ചോടിയ യുവാവിനെയും പെൺകുട്ടിയെയും കൊന്ന് മൃതദേഹങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു

text_fields
bookmark_border

ഗ്വാളിയാർ: ഉത്തർപ്രദേശിൽനിന്ന് ഒളിച്ചോടി ഡൽഹിയിലെത്തിയ യുവാവിനെയും പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയി മധ്യപ്രദേശിൽവെച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ച ബന്ധുക്കൾ പിടിയിൽ. പെൺകുട്ടിയുടെ മൃതദേഹം രാജസ്ഥാനിലെ ധോൽപൂരിൽനിന്നും യുവാവിേന്‍റത് മധ്യപ്രദേശിൽനിന്നുതന്നെയും ലഭിക്കുകയായിരുന്നു.

യു.പി ഫിറോസാബാദിലെ ജഹാംഗിർപൂർ സ്വദേശികളാണ് ഇരുവരും. കൊല്ലപ്പെട്ട പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. അയൽവാസികളായ ഇരുവരുടെയും പ്രണയത്തിനും വിവാഹത്തിനും കുടുംബങ്ങൾ എതിർപ്പ് അറിയിച്ചിരുന്നു. ഇതോടെ ജൂലൈ 31ന് ഇരുവരും നാടുവിട്ടു.

ഡൽഹിയിലെത്തിയ ഇരുവരെയും ദിവസങ്ങൾക്കകം പെൺകുട്ടിയുടെ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. ഡൽഹിയിൽനിന്ന് ഇരുവരെയും പിടികൂടി ജീപ്പിൽ കയറ്റി മധ്യപ്രദേശിലെ ബിന്ദിലെത്തിച്ചു. അവിടെനിന്ന് ഗ്വാളിയാറിലേക്കുള്ള വഴിയിൽവെച്ച് യുവാവിനെ ഇവർ ക്രൂരമായി മർദിക്കുകയായിരുന്നു. യുവാവിന്‍റെ സ്വകാര്യഭാഗങ്ങൾ കത്തികൊണ്ട് മുറിച്ചെടുക്കുകയും അവയവങ്ങൾ വികൃതമാക്കുകയും ചെയ്തിരുന്നു. ദേശീയപാതയിൽ വാഹനത്തിൽവെച്ചായിരുന്നു ക്രൂരമായ കൊലപാതകം. തുടർന്ന് മൃതദേഹം ഉപേക്ഷിച്ചു.

ആഗസ്റ്റ് അഞ്ചിന് യുവാവിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് കൊലപാതക കേസും രജിസ്റ്റർ ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം ധോൽപൂർ പ്രദേശത്തുനിന്ന് പെൺകുട്ടിയുടെ മൃതദേഹം രാജസ്ഥാൻ പൊലീസ് കണ്ടെത്തി. മഞ്ഞ പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഇതോടെ രണ്ടു കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ആഗസ്റ്റ് പത്തിന് യുവാവിന്‍റെ പിതാവ് മകനെ കാണാനില്ലെന്ന പരാതി പൊലീസിൽ നൽകിയിരുന്നു. ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അന്വേഷണത്തിൽ ബന്ധുക്കൾ ഡൽഹി, ബിന്ദ്, ഗ്വാളിയാർ, ധോൽപൂർ പ്രദേശങ്ങളിൽ സഞ്ചരിച്ചതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവാവിനെയും പെൺകുട്ടിയെയും കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിനിടെ ബന്ധുക്കൾ സമ്മതിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurderUP Couple
News Summary - UP Couple kidnapped from Delhi murdered in MP bodies dumped in different states
Next Story