യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ
text_fieldsഗിരീഷ്കുമാര്‍, ഗോപിക വിനീത്
കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേർകൂടി പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം തെക്കേക്കര കൊച്ചോലിക്കൽ വീട്ടിൽ ഗിരീഷ്കുമാർ (ഗുരുജി -49), തിരുവല്ല വള്ളംകുളം കാവുമുറി പുത്തൻപറമ്പിൽ ഗോപിക വിനീത് (22) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം മെഡിക്കൽ കോളജിന് സമീപം കഴിഞ്ഞവർഷം മാർച്ചിലായിരുന്നു സംഭവം. 10 പേരടങ്ങുന്ന സംഘമായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഗിരീഷ്കുമാറിനെതിരെ കോയിപ്രം, തിരുവല്ല എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടിക്കേസുകൾ നിലവിലുണ്ട്. പ്രതികളെ സഹായിച്ചതിനാണ് ഗോപികയെ കേസിൽ പ്രതിചേർത്തത്.
ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐമാരായ പ്രദീപ് ലാൽ, മനോജ്, സി.പി.ഒമാരായ പ്രവീണോ, രാഗേഷ്, അനീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

