Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ മർദിച്ച കേസിൽ...

യുവാവിനെ മർദിച്ച കേസിൽ രണ്ട് പ്രതികൾകൂടി അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ മർദിച്ച കേസിൽ രണ്ട് പ്രതികൾകൂടി അറസ്റ്റിൽ
cancel

കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഒളിവിലിരുന്ന രണ്ട് പ്രതികൾകൂടി അറസ്റ്റിൽ. തിരുവല്ല വള്ളംകുളം തെക്കേക്കര തോട്ടുപുഴ ഞാറ്റുകാലായിൽ ആദർശ് (ഉണ്ണി -26), മല്ലപ്പള്ളി പുറമറ്റം തെക്കേക്കര പൊട്ടൻമല ലക്ഷംവീട്ടിൽ സുജിത്ത് (33) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു സംഭവം.

പ്രതികൾക്ക് കഞ്ചാവ് കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം വാങ്ങിയശേഷം യുവാവ് കടലാസ് കഷണങ്ങൾ പൊതിഞ്ഞു നൽകി. ഇതിന്‍റെ വിരോധത്തിലാണ് 10 അംഗസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. അന്വേഷണത്തിൽ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ആദർശും ഉണ്ണിയും അറസ്റ്റിലായതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐമാരായ പ്രദീപ് ലാൽ, മനോജ് സി.പി.ഒമാരായ പ്രവീനോ, രാഗേഷ്, അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beating casearrested
News Summary - Two more accused were arrested in the case of beating the youth
Next Story