ബൈക്കിലെത്തി മുളകുപൊടിയെറിഞ്ഞ് പണം കവർന്നു
text_fieldsമുണ്ടൂർ: ബൈക്കിലെത്തിയ രണ്ടംഗ സംഘം മുളകുപൊടിയെറിഞ്ഞ് ലോട്ടറി വിൽപനക്കാരനായ വഴിയാത്രക്കാരന്റെ 20,000 രൂപ കവർന്നു. മുണ്ടൂർ പുന്നയിൽ വീട്ടിൽ അപ്പുവിന്റെ മകൻ വിജയന്റെ (65) പണമടങ്ങിയ സഞ്ചിയാണ് കവർന്നത്. പറളി-കൂട്ടുപാത റോഡിൽ വെള്ളിയാഴ്ച രാവിലെ 5.15നാണ് സംഭവം.
വീട്ടിൽനിന്ന് കൂട്ടുപാത ജങ്ഷനിലേക്ക് വിജയൻ നടന്നുവരുകയായിരുന്നു. അപ്പോൾ ഇദ്ദേഹത്തിന്റെ സമീപം ബൈക്ക് നിർത്തിയ സംഘം മുളകുപൊടി എറിഞ്ഞ് പണമടങ്ങിയ സഞ്ചി തട്ടിപ്പറിച്ചു രക്ഷപ്പെടുകയായിരുന്നു. ശ്രീകൃഷ്ണപുരത്ത് ലോട്ടറി വിൽപനക്കായി വരുമ്പോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കോങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

