ബ്ലേഡുകാരുടെ ഭീഷണിയിൽ ആത്മഹത്യ: പൊലീസ് മൊഴിയെടുത്തു
text_fieldsപറളി: ബ്ലേഡ് പലിശക്കാരുടെ ഭീഷണിമൂലം കിണാവല്ലൂരിൽ കെട്ടിടനിർമാണത്തൊഴിലാളി വീട്ടിൽ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് മങ്കര പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാവിലെ മരിച്ച പ്രവീണിന്റെ വീട്ടിൽ പൊലീസെത്തി പിതാവിന്റെയും ഭാര്യയുടെയും മൊഴിയെടുത്തു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് കിണാവല്ലൂർ അനശ്വരനഗർ കാരക്കാട്ട് പറമ്പ് പ്രവീൺ (29) വീട്ടിൽ തൂങ്ങിമരിച്ചത്. പ്രവീണിനെയും വീട്ടുകാരെയും വെള്ളിയാഴ്ച പ്രദേശത്തെ വട്ടിപ്പലിശക്കാരൻ ഭീഷണിപ്പെടുത്തിയതായും ശനിയാഴ്ച രാവിലെ 10,000 രൂപ വീട്ടിൽ കൊണ്ടുവന്ന് നൽകിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ഇയാൾ പറഞ്ഞതായും പ്രവീണിന്റെ ഭാര്യ രാഖി പറഞ്ഞു. മങ്കര സി.ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഞായറാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. മറ്റു ബന്ധുക്കളുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ടെന്നും അതിനുശേഷമേ മറ്റു നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.