മോഷ്ടാക്കൾ എത്തിയെന്ന് പ്രചാരണം: ഭീതിയില്‍ കാഞ്ഞിരമറ്റം നിവാസികള്‍
text_fieldsകാഞ്ഞിരമറ്റം: കവര്‍ച്ചസംഘം നാട്ടിലെത്തിയെന്ന വാര്‍ത്ത പരന്നതോടെ ഭീതിയിലാണ് കാഞ്ഞിരമറ്റം, അരയന്‍കാവ് പ്രദേശങ്ങളിലെ നാട്ടുകാര്‍. സെപ്റ്റംബര്‍ 21ന് നീര്‍പ്പാറയിലെ വീട്ടില്‍ പുലർച്ച ഒന്നോടെ രണ്ടുപേര്‍ വടിവാളുമായി നില്‍ക്കുന്നത് കണ്ടെന്ന വീട്ടുടമസ്ഥെൻറ വാദത്തോടെയാണ് തമിഴ്നാട്ടിലെ കുറുവാ ഗ്രാമത്തിലെ കള്ളന്മാര് നാട്ടിലും ഇറങ്ങിയെന്ന രീതിയില്‍ വാട്സ്ആപ്പുകളിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിക്കാന്‍ തുടങ്ങിയത്.
ആട് ഇല്ലാത്ത തെൻറ വീടിനുപുറത്ത് ആട്ടിന്‍കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടപ്പോൾ സംശയം തോന്നിയ വീട്ടുടമസ്ഥന് ജനലിലൂടെ നോക്കിയപ്പോഴാണ് വടിവാളുമായി രണ്ടുപേര്‍ നില്‍ക്കുന്നത് ശ്രദ്ധയിൽപെട്ടത്. വിവരമറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയെങ്കിലും കള്ളന്മാര് രക്ഷപ്പെട്ടതായും വീട്ടുടമസ്ഥന് പറയുന്നു. അരയന്‍കാവിലെ ചില വ്യാപാര സ്ഥാപനങ്ങളിലും ഇത്തരക്കാര്‍ എത്തിയതിെൻറ സൂചന സി.സി ടി.വിയില്‍നിന്ന് കണ്ടെത്തിയതായി വ്യാപാരികള്‍ പറയുന്നു. അരയന്‍കാവിലെ വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രാത്രി പട്രോളിങ് നടത്തിവരുകയാണ്. പൊലീസ് വേണ്ടരീതിയില്‍ രാത്രി പട്രോളിങ് നടത്താത്തതാണ് കള്ളന്മാരുടെ ശല്യം രൂക്ഷമാകാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം കാഞ്ഞിരമറ്റം, പള്ളിയാംതടം ഭാഗങ്ങളിലും സംശയാസ്പദ സാഹചര്യത്തില്‍ ചില ഭിക്ഷാടകരെ കണ്ടതായും രാത്രി വീടിനു പുറത്തായി അപശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നു. വിവിധ റെസിഡൻറ്സ് അസോസിയേഷനുകളുടെ പരാതിയെത്തുടര്‍ന്ന് രാത്രി പട്രോളിങ് ശക്തമാക്കിയതായി മുളന്തുരുത്തി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
