Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസുകാരന്റെ...

പൊലീസുകാരന്റെ വീട്ടിൽ കള്ളൻ കയറി; കവർന്നത് ഏഴ് പവൻ

text_fields
bookmark_border
പൊലീസുകാരന്റെ വീട്ടിൽ കള്ളൻ കയറി; കവർന്നത് ഏഴ് പവൻ
cancel
camera_alt

പ്രതീകാത്മക ചിത്രം

കോഴിക്കോട്: പൊലീസുകാരന്റെ വീട്ടിൽ കയറിയ കള്ളൻ ഏഴ് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് സംഭവം. സിവിൽ പൊലീസ് ഓഫിസർ പി.കെ. മിഥുൻ രാജിന്റെ വെസ്റ്റ്ഹിൽ കടുങ്ങോഞ്ചിറ തെരുവിലെ പതിറ്റടിക്കണ്ടി വീട്ടിലാണ് കവർച്ച നടന്നത്.

നടക്കാവ് സ്റ്റേഷനിലെ സി.പി.ഒ ആയ മിഥുൻരാജ് വീട് പൂട്ടി ഡ്യൂട്ടിക്ക് പോയതായിരുന്നു. അമ്മയും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ല. താക്കോൽ സൂക്ഷിച്ചത് പുറത്ത് നിർത്തിയിട്ട സ്കൂട്ടറിന്റെ മാറ്റിനടിയിൽ. മൂന്നര, രണ്ടര പവൻ വീതമുള്ള രണ്ട് സ്വർണ മാലകളും മൂന്ന് മോതിരവുമാണ് മോഷണം പോയത്. ഞായറാഴ്ച പകൽ രണ്ടിനും രാത്രി 11നുമിടയിലാണ് കവർച്ച എന്നാണ് കരുതുന്നത്.

മിഥുൻരാജിന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വീടും പരിസരവുമെല്ലാം അറിയുന്നയാളാണ് മോഷണത്തിന് പിന്നിലുള്ളതെന്നും സ്ഥിരം കുറ്റവാളികളല്ലെന്നുമാണ് പൊലീസ് പറയുന്നത്. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. നിലവിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നടക്കാവ് എസ്.ഐ ലീല അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefGold TheftPolice CaseCrime
News Summary - Thief breaks into policeman's house; steals seven items
Next Story