വയോധികയെ വെട്ടിപ്പരിക്കേൽപിച്ച് മോഷണം; പ്രതി പിടിയിൽ
text_fieldsകൊച്ചി: ഒറ്റക്കു താമസിക്കുകയായിരുന്ന വയോധികയെ തലക്ക് വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണമാലയും പണവും കവർന്ന സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതി അറസ്റ്റിൽ.
പൊന്നാരിമംഗലം ചുങ്കത്ത് വീട്ടിൽ സുേരഷ് എന്ന കള്ളൻ സുരേഷാണ്(40) മുളവുകാട് പൊലീസിെൻറ പിടിയിലായത്.
മുളവുകാട് പൊന്നാരിമംഗലം സ്വദേശിയായ സിൽവിയെയാണ് (63) ആക്രമിച്ച് മോഷണം നടത്തിയത്.വീടിനോട് ചേർന്ന് ചായക്കട നടത്തിയാണ് സിൽവി ജീവിക്കുന്നത്. തിങ്കളാഴ്ച പുലർച്ച 12.30ഓടെ ഇവരുടെ വീടിെൻറ ടെറസിലേക്കുള്ള വാതിൽ തകർത്ത് അകത്തു കടന്ന പ്രതി, സിൽവിയെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.
ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല വലിച്ചുപൊട്ടിക്കുകയും ചെയ്തു. അലമാരയിൽ സൂക്ഷിച്ചിരുന്ന 4000 രൂപയും എടുത്തശേഷമാണ് പ്രതി രക്ഷപ്പെട്ടത്. പൊലീസാണ് ചോരയിൽ കുളിച്ചു കിടന്ന സിൽവിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മുളവുകാട് തണ്ടാശ്ശേരി അമ്പലത്തിന് സമീപത്തെ ഒഴിഞ്ഞ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. മുളവുകാട് എസ്.ഐമാരായ ജയപ്രകാശ്, ശ്രീജിത്ത്, എ.എസ്.ഐ സരീഷ്, പൊലീസുകാരായ സുരേഷ്, രാജേഷ്, അരുൺജോഷി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.