Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആശുപത്രികൾ...

ആശുപത്രികൾ കേന്ദ്രീകരിച്ച് മാല മോഷണം; പൊലീസ് അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
theft case
cancel

മാനന്തവാടി: ആശുപത്രികള്‍ കേന്ദ്രീകരിച്ച് സ്വർണമാല പൊട്ടിക്കുന്ന സംഘങ്ങള്‍ വിലസുന്നു. കഴിഞ്ഞദിവസം മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ രണ്ടു സ്ത്രീകള്‍ കുട്ടിയുടെ മാല പൊട്ടിച്ചു. ഒ.പി കൗണ്ടറിനു മുന്നിലെ തിരക്ക് മുതലെടുത്താണ് സ്ത്രീകള്‍ മാല പൊട്ടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. വെള്ളമുണ്ട സ്വദേശികളായ ഷെഫീഖ്- റിഷാന ദമ്പതികളുടെ മകളുടെ മാലയാണ് മോഷ്ടിച്ചത്.

ഇവര്‍ മാനന്തവാടി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ആറ് മാസം മുമ്പും ഇതേ രീതിയില്‍ ഇതേ ആശുപത്രിയില്‍ നിന്നും മാല മോഷ്ടിച്ചിരുന്നു. കുട്ടികളെ എടുത്ത് ഒ.പി ശീട്ടെടുക്കാന്‍ ക്യൂ നില്‍ക്കുന്ന സ്ത്രീകളെയാണ് മോഷ്ടാക്കള്‍ ലക്ഷ്യം വെക്കുന്നത്. തിരക്കിന്റെ മറവില്‍ കുട്ടികള്‍ക്കും ചുറ്റും ഒന്നില്‍ കൂടുതല്‍ സ്ത്രീകള്‍ ചേര്‍ന്നു നിന്നാണ് വിദഗ്ധമായി മാല മോഷ്ടിക്കുന്നത്.

ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളുടെയും പരാതിയുടെയും അടിസ്ഥാനത്തില്‍ മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിന് പിന്നിൽ ഒന്നിലധികം ആളുകൾ ഉണ്ടോയെന്ന കാര്യം ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftWayanad Newshospitalshospitals investigation
News Summary - theft centered on hospitals; Police have started an investigation
Next Story