Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവധശ്രമ കേസിൽ...

വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞയാൾ 26 വർഷത്തിന് ശേഷം അറസ്റ്റിൽ

text_fields
bookmark_border
വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞയാൾ 26 വർഷത്തിന് ശേഷം അറസ്റ്റിൽ
cancel

വാടാനപ്പള്ളി: വധശ്രമ കേസിൽ 26 വർഷമായി ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ.

അഞ്ചങ്ങാടി സ്വദേശി പുതുവീട്ടിൽ മുബാറക്ക് എന്നയാളെ സംഘം ചേർന്ന് ആക്രമിച്ചതിന് വാടാനപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിലെ പ്രതി വാടാനപ്പള്ളി വ്യാസനഗറിൽ വലിയ താഴത്ത് വീട്ടിൽ ഷാഹുലാണ് (53) അറസ്റ്റിലായത്. ഏങ്ങണ്ടിയൂരിൽനിന്ന് ശനിയാഴ്ച ഉച്ചയോടെ വാടാനപ്പള്ളി എസ്.ഐ വിവേക് നാരായണനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

1996ലാണ് ആക്രമണം നടന്നത്. കേസിൽ ജാമ്യമെടുത്ത ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി വിദേശത്തു ജോലി ചെയ്യുകയും പിന്നീട് നാട്ടിലെത്തി വിവിധ സ്ഥലങ്ങളിൽ മാറി താമസിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സി.പി.ഒമാരായ സുനീഷ്, ധനീഷ്, ഷിജിത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. തൃശൂർ പ്രിൻസിപ്പൽ അസിസ്റ്റന്‍റ് സെഷൻസ് കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptarrest
News Summary - The person who escaped in the attempted murder case has been imprisoned for 26 years.
Next Story