എട്ട് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപിച്ച പിതൃസഹോദരൻ അറസ്റ്റിൽ
text_fieldsഅഞ്ചൽ: മൂന്നാം ക്ലാസ് വിദ്യാർഥിയെ ചട്ടുകം പഴുപ്പിച്ച് തുടക്ക് പൊള്ളലേൽപിച്ച പിതൃസഹോദരനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ പുഞ്ചിരിമുക്ക് സ്വദേശി വിനോദാണ് (32) പിടിയിലായത്. കുറച്ചുദിവസമായി സ്കൂളിലെത്താതിരുന്ന കുട്ടി കഴിഞ്ഞ ദിവസം എത്തിയപ്പോൾ ഇരിക്കാന്‍ പ്രയാസപ്പെടുന്നത് കണ്ട് മറ്റു കുട്ടികള്‍ അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകർ കുട്ടിയെ പരിശോധിച്ചപ്പോഴാണ് തുടക്കേറ്റ പൊള്ളല്‍ ശ്രദ്ധയിൽപെട്ടത്.
വിവരം അന്വേഷിച്ചപ്പോൾ പരീക്ഷ ചോദ്യപേപ്പർ കാണിക്കാത്തതിന്റെ പേരിൽ പിതാവിന്റെ അനുജൻ ചട്ടുകം പഴുപ്പിച്ച് തുടയിൽ വെച്ചതായി കുട്ടി പറഞ്ഞു. ഇക്കാര്യം അധ്യാപകർ ഏരൂര്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ അധികൃതരെയും അറിയിച്ചു. പൊലീസ് ആദ്യം കേസെടുക്കാൻ കൂട്ടാക്കിയില്ല. അടുത്ത ദിവസം കുട്ടി സ്കൂളിലെത്താത്തതിനെതുടർന്ന് സ്കൂൾ അധികൃതർ സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോഴാണ് കേസെടുത്തില്ലെന്ന വിവരം മനസ്സിലായത്.
സ്കൂൾ അധികൃതർ പുനലൂര്‍ ഡിവൈ.എസ്.പി ബി. വിനോദിനെ ബന്ധപ്പെട്ടു. ഡിവൈ.എസ്.പി കുട്ടിയില്‍നിന്നും അധ്യാപകരിൽനിന്നും വിവരം ശേഖരിക്കുകയും കേസെടുക്കാന്‍ ഏരൂര്‍ പൊലീസിന് നിർദേശം നിൽകുകയും ചെയ്തു. ഇതിനെതുടർന്നാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

