ടാപ്പിങ് തൊഴിലാളി വെട്ടേറ്റു മരിച്ച നിലയിൽ; ഭാര്യ പൊലീസ് കസ്റ്റഡിയിൽ
text_fieldsവെള്ളറട. ടാപ്പിങ് തൊഴിലാളിയായ ഗൃഹനാഥനെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
അമ്പൂരി കണ്ടംതിട്ട ജിബു ഭവനില്‍ സെല്‍വ മുത്തു (52) വാണ് വീടിനുള്ളില്‍ ദുരൂഹമായ സാഹചര്യത്തില്‍ വെട്ടേറ്റു മരിച്ചത്. ഭാര്യ ഷീബയെ നെയ്യാര്‍ ഡാം പോലീസാണ് കസ്റ്റഡിയിലെടുത്തത്.
സെല്‍വ മുത്തു പരിക്കേറ്റ് കട്ടിലില്‍ കിടക്കുകയാണെന്ന് ഷീബ നാട്ടുകാരോട് പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വീടിനകത്തു കയറിയ നാട്ടുകാരാണ് കഴുത്തിനും തലക്കും വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ സെല്‍വ മുത്തുവിനെ കണ്ടെത്തിയത്.
മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കക്കള്‍ക്ക് വിട്ട് കൊടുക്കും.വിരലടയാള വിദഗ്ധരും ഡോഗ് സ്കോഡും തെളിവെടുപ്പ് നടത്തി. സെല്‍വ മുത്തുവിൻെ കൊലപാതകത്തിൽ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മക്കള്‍:ജിബിന്‍ ,ജിത്തു, ബിനോയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

