യുവതിയുടെ മരണം: ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
text_fieldsഐശ്വര്യ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ അഞ്ചു പേരെ ഗോവിന്ദരാജ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഡെയറി റിച്ച് ഐസ്ക്രീം കമ്പനി പാർട്ണർ രാജേഷിന്റെ ഭാര്യ ഐശ്വര്യയാണ് (29) കഴിഞ്ഞ മാസം 26ന് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയത്.
ഭർത്താവ് രാജേഷ്, ഇയാളുടെ പിതാവും ഡെയറി റിച്ച് ഐസ്ക്രീം ഉടമയുമായ ഗിരിയപ്പ, മാതാവ് സീത, സഹോദരൻ വിജയ്, ഇയാളുടെ ഭാര്യ തസ്മയ് എന്നിവരാണ് അറസ്റ്റിലായത്. അഞ്ചു വർഷം മുമ്പാണ് ഐശ്വര്യ വിവാഹിതയായത്. അമേരിക്കയിൽനിന്ന് എം.ബി.എ കഴിഞ്ഞ് എത്തിയതിനെത്തുടർന്നായിരുന്നു വിവാഹം. ഐശ്വര്യയുടെ പിതാവ് സുബ്രഹ്മണിയുടെ ഭാര്യാസഹോദരൻ രവീന്ദ്ര, ഗിരിയപ്പയുടെ കമ്പനിയുടെ ഓഡിറ്ററാണ്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചിരുന്നതായി മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഭർതൃവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് വന്നാണ് ഐശ്വര്യ ജീവനൊടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

