Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാലുപേരെ വെട്ടി...

നാലുപേരെ വെട്ടി ഗുരുതര പരിക്കേൽപിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി

text_fields
bookmark_border
The assailant who went into hiding was arrested
cancel
camera_alt

തമിഴ്നാട്ടിൽനിന്ന് പിടികൂടിയ മുകേഷിനെ കോട്ടായി പൊലീസ് ചൂലനൂരിൽ തെളിവെടുപ്പിന് കൊണ്ടുപോകുന്നു

Listen to this Article

പെരിങ്ങോട്ടുകുറുശ്ശി: വിഷുദിവസം അർധരാത്രി വീട്ടിൽ കയറി കുടുംബത്തിലെ നാലുപേരെ വെട്ടി ഗുരുതര പരിക്കേൽപിച്ച് കടന്നുകളഞ്ഞ പ്രതിയെ തമിഴ്നാട്ടിൽനിന്ന് കോട്ടായി പൊലീസ് പിടികൂടി. പല്ലാവൂർ സ്വദേശി മുകേഷാണ് (35) തമിഴ്നാട്ടിലെ അവിനാശിയിൽനിന്ന് പിടിയിലായത്. ചൂലനൂർ കൊഴുക്കുള്ളിപ്പടി സ്വദേശി മണി (55), ഭാര്യ സുശീല (49), മക്കളായ രേഷ്മ (25), ഇന്ദ്രജിത്ത് (22) എന്നിവരെയാണ് രാത്രി വീട്ടിൽ കയറി ഗുരുതര വെട്ടിപ്പരിക്കേൽപിച്ചത്.

മണിയുടെ ഭാര്യ സുശീലയുടെ സഹോദരിയുടെ മകനാണ് മുകേഷ്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും കോട്ടായി പൊലീസും ചേർന്നാണ് അന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. രാത്രി വീട്ടിലേക്ക് പെട്രോൾ ഒഴിച്ച് തീവെക്കാനും ശ്രമം നടന്നിരുന്നു. വീടിനു ചുറ്റും മാരക ശക്തിയുള്ള പടക്കങ്ങളും നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. പ്രതിയുടെ ബൈക്ക്, ഫോൺ എന്നിവ ലഭിച്ചതാണ് കേസിനു തുമ്പുണ്ടാക്കാൻ പൊലീസിന് സഹായകമായത്. ഇന്ദ്രജിത്തിന്‍റെയും രേഷ്മയുടെയും കൈവിരലുകൾ അറ്റുതൂങ്ങിയിരുന്നു. രേഷ്മ ബംഗളൂരുവിൽ ആർ.പി.എഫ് ഉദ്യോഗസ്ഥയാണ്. അവധിക്ക് നാട്ടിൽ വന്നതായിരുന്നു. കോട്ടായി സർക്കിൾ ഇൻസ്പെക്ടർ കെ.സി. വിനുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsassailants
News Summary - The assailant who went into hiding was arrested
Next Story