Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ തലക്കടിച്ച് കൊന്നു; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ തലക്കടിച്ച് കൊന്നു; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
cancel
camera_alt

കൊല്ലപ്പെട്ട ശരത്, പ്രതി ഹരിപ്രസാദ്

മംഗളൂരു: വിറക് ശേഖരണവുമായി ബന്ധപ്പെട്ട തർക്കം യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചു. ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ മദേരിയിലെ കെ. ശരത് കുമാറാണ് (34) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച നടന്ന അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതിയും ബന്ധുവുമായ എം. ഹരിപ്രസാദിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം സംബന്ധിച്ച് ഉപ്പിനങ്ങാടി പൊലീസ് പറയുന്നതിങ്ങിനെ: വെള്ളിയാഴ്ച രാത്രിയാണ് ശരത് കുമാറിനെ മരപ്പലക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. അമ്മാവന്റെ കുടുംബവും ശരതും തമ്മിൽ ശേഖരിച്ച വിറകുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണമായത്.

നെല്യാഡി ഗ്രാമവാസിയായ ചരൺ കുമാർ (37) നൽകിയ പരാതി പ്രകാരം, തന്റെ ഇളയ സഹോദരൻ ശരത് കുമാറും അവരുടെ പിതൃസഹോദരൻ ജനാർദൻ ഗൗഡയുടെ കുട്ടികളും തമ്മിലുള്ള വഴക്കുണ്ടായി. സംഭവത്തിൽ ഉൾപ്പെട്ടത്. ദിവസങ്ങളായി ഇത് തുടരുകയായിരുന്നു. വ്യാഴാഴ്ച ശരത്തും അമ്മാവന്റെ വീട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി.

പിറ്റേന്ന് രാത്രി എട്ടിനും 8.30 നും ഇടയിൽ, ശരത് നെല്യാടിയിലെ മദേരി പ്രദേശത്തുള്ള അമ്മാവന്റെ വീട്ടിലേക്ക് പോയി. മുറ്റത്തുനിന്ന് ജനാർദൻ ഗൗഡയുടെ മകൻ സതീഷിനെ അസഭ്യം പറയാൻ തുടങ്ങി. ആ സമയത്ത്, തോട്ടത്തിലായിരുന്ന ഹരിപ്രസാദ് സംഭവസ്ഥലത്തെത്തി ഒരു മരക്കമ്പുകൊണ്ട് ശരത്തിന്റെ തലയിൽ അടിച്ചു. ശരത് മുറ്റത്ത് കുഴഞ്ഞുവീണപ്പോൾ, ഹരിപ്രസാദ് വീണ്ടും അദ്ദേഹത്തെ ആക്രമിച്ചു. അത് മരണത്തിൽ കലാശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroArrestCrime
News Summary - Suspect arrested in murder case of young man
Next Story