Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതമ്പാനങ്ങാടിയിൽ...

തമ്പാനങ്ങാടിയിൽ കത്തിക്കുത്ത്; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
തമ്പാനങ്ങാടിയിൽ കത്തിക്കുത്ത്;  രണ്ടുപേർക്ക് പരിക്ക്
cancel
Listen to this Article

പാണ്ടിക്കാട്: വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാണ്ടിക്കാട് തമ്പാനങ്ങാടിയിൽ ഞായറാഴ്ച രാവിലെ 11നാണ് സംഭവം. തമ്പാനങ്ങാടി സ്വദേശികളായ സജീവ് (53), പൂവ്വഞ്ചേരി തുളസിദാസ് (47) എന്നിവർക്കാണ് പരിക്കേറ്റത്. ഏറെ നാളായി ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നെന്നും ഞായറാഴ്ച രാവിലെയുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നെന്നും സമീപവാസികൾ പറഞ്ഞു. തലക്കും ചെവിക്കും സാരമായി പരിക്കേറ്റ സജീവിനെ പെരിന്തൽമണ്ണയിലെയും കൈയിന് പരിക്കേറ്റ തുളസിദാസിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം പാണ്ടിക്കാട് പൊലീസ് അന്വേഷിച്ചുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsStabbing case
News Summary - Stabbing in Thampanangadi; Two people were injured
Next Story