വീടിെൻറ അടുക്കളവാതില്‍ തകര്‍ത്ത് 17 പവനും പണവും കവര്‍ന്നു
text_fieldsസ്വർണം സൂക്ഷിച്ചിരുന്ന അലമാര കുത്തിത്തുറന്ന നിലയിൽ
കടുത്തുരുത്തി: വയോധിക തനിച്ച് താമസിക്കുന്ന വീടിെൻറ അടുക്കളവാതില്‍ തകര്‍ത്ത് മോഷ്ടാവ് 17 പവനും അയ്യായിരത്തോളം രൂപയും കവര്‍ന്നു. കടുത്തുരുത്തി പാലക്കര മാമല വീട്ടില്‍ ത്രേസ്യാമ്മ മാത്യുവിെൻറ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച പുലര്‍ച്ച 4.30ഓടെ ത്രേസ്യാമ്മ എഴുന്നേറ്റപ്പോഴാണ് മോഷണവിവരമറിയുന്നത്. അടുക്കളവശത്തെ രണ്ട് പാളിയായിട്ടുള്ള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്.
ഒരു മുറിക്കുള്ളിലെ മേശയില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് സമീപത്തെ അലമാര തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ത്രേസ്യാമ്മ കിടന്നിരുന്ന മുറിയില്‍ സൂക്ഷിച്ചിരുന്നതാണ് നഷ്ടപ്പെട്ട പണം. വിവരമറിഞ്ഞ് വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ്, കടുത്തുരുത്തി എസ്.ഐ ബിബിന്‍ ചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ വീട്ടിലെത്തി അന്വേഷണം നടത്തി.
ഡോഗ് സ്ക്വാഡ്, ഫിംഗര്‍ പ്രിൻറ് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മോഷണം നടന്ന വീട്ടില്‍നിന്ന് മണം പിടിച്ച പൊലീസ് നായ് സമീപത്തുള്ള ത്രേസ്യാമ്മയുടെ വാടകവീട്ടിലേക്ക് ഓടിക്കയറി. ഇവിടെ താമസിച്ചിരുന്നവര്‍ ദിവസങ്ങള്‍ക്കുമുമ്പ് വീടൊഴിഞ്ഞുപോയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.