പൂക്കോട്ടൂരിൽ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് എട്ട് ലക്ഷം കവർന്ന സംഭവം; നാലുപേർ പിടിയിൽ
text_fieldsസുജിത്ത്, രൂപൻ രാജ്, സൂരജ്, സലിൻ ഷാജി
മഞ്ചേരി: യാത്രക്കാരനെ കാറിടിപ്പിച്ചു വീഴ്ത്തിയും വടിവാൾ വീശിയും എട്ട് ലക്ഷം രൂപ കവർന്ന കേസിൽ നാലുപേർ മഞ്ചേരി പൊലീസിന്റെ പിടിയിൽ. പത്തനംതിട്ട അടൂർ സ്വദേശികളായ പരുത്തിപ്പാറ വയല കല്ലുവിളയിൽ വീട്ടിൽ സുജിത്ത് (20), വടേക്കടത്തുകാവ് നിരന്നകായലിൽ വീട്ടിൽ രൂപൻ രാജ് (23), വടേക്കടത്തുകാവ് മുല്ലവേലി പടിഞ്ഞാറ്റേതിൽ വീട്ടിൽ സൂരജ് (23), അടൂർ പന്നിവിഴ വൈശാഖം വീട്ടിൽ സലിൻ ഷാജി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജൂൺ 23ന് പൂക്കോട്ടൂർ അങ്ങാടിയിലാണ് കേസിനാസ്പദമായ സംഭവം. മോട്ടോർ സൈക്കിളിൽ പോവുകയായിരുന്ന മൊറയൂർ സ്വദേശിയെ കാറിടിപ്പിച്ച് തള്ളിയിടുകയും വടിവാൾ വീശിയും കുരുമുളക് ലായനി സ്പ്രേ ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുഴൽപണം കവർന്ന കേസിലാണ് ഇവർ പിടിയിലായത്.
പ്രതികളെക്കുറിച്ച് ജില്ല െപാലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച വിവരത്തെത്തുടർന്ന് മലപ്പുറം ഡിവൈ.എസ് പി. അബ്ദുൽ ബഷീറിന്റെ നിർദേശപ്രകാരമാണ് അറസ്റ്റ്. പൊലീസ് ഇൻസ്പെക്ടർമാരായ ജോബി തോമസ്, റിയാസ് ചാക്കീരി, മഞ്ചേരി എസ്.ഐമാരായ സുജിത്ത്, ബഷീർ, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ് ചാക്കോ, ഐ.കെ. ദിനേഷ്, പി. സലീം, ആർ. ഷഹേഷ്, കെ. ജസീർ, ഹക്കീം എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

