വിവാഹ വാഗ്ദാനം നല്കി പീഡനം: പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍
text_fieldsഎടക്കര: യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിന്റെ പിടിയില്‍. ചുങ്കത്തറ കൈപ്പിനി തരിയക്കോടന്‍ ഷരീഫിനെയാണ് (63) എടക്കര ഇൻസ്പെക്ടർ എൻ.ബി. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
2006ല്‍ വിവാഹ വാഗ്ദാനം നല്കി പലതവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കിയ ശേഷം വാഗ്ദാനത്തില്‍നിന്ന് പിന്മാറുകയും ചെയ്തുവെന്ന മൂത്തേടം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയാണ് വാറന്റ് പ്രതിയെ പിടികൂടിയത്.
സംഭവശേഷം നാട്ടില്‍നിന്ന് മുങ്ങിയ പ്രതി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വള്ളിക്കുന്നില്‍ കുടുംബസമേതം താമസിച്ച് വരവെയാണ് പിടികൂടിയത്. സീനിയര്‍ സി.പി.ഒമാരായ സി.എ. മുജീബ്, കെ. രതീഷ്, സി.പി.ഒ സാബിര്‍ അലി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

