പത്ത് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 10 വർഷം തടവും കാൽ ലക്ഷം പിഴയും
text_fieldsനിലമ്പൂർ: പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു.വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കരതൊടി അബ്ദുല്ല എന്ന അബ്ദുമാനെയാണ് (59) നിലമ്പൂര്‍ അതിവേഗ പ്രത്യേക കോടതി (പോക്സോ) ജഡ്ജ് കെ.പി. ജോയ് ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതക്കു നൽകാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം അധികം തടവ് അനുഭവിക്കണം. 2015ൽ വഴിക്കടവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.നിലമ്പൂർ സി.ഐ ആയിരുന്ന കെ.എം. ദേവസ്യ, പി.കെ. സന്തോഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാൻസിസ് ഹാജരായി.വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

