നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു
text_fieldsലിന്റോ
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്റോയെയാണ് (25) ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേഹോപദ്രവം, കൊലപാതകശ്രമം, മയക്കുമരുന്ന്, മോഷണം, കാപ്പ ഉത്തരവിന്റെ ലംഘനം തുടങ്ങി എട്ട് കേസുകളിലെ പ്രതിയായ ഇയാളെ 2020ൽ കാപ്പചുമത്തി നാടുകടത്തിയിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ചും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ലിന്റോ കഴിഞ്ഞ ജൂണിൽ കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ കാപ്പപ്രകാരം അറസ്റ്റ് ചെയ്യുവാൻ ഉത്തരവിട്ടിരുന്നതാണ്. തുടർന്ന് ഒളിവിൽപോയ ഇയാളെ കുറുപ്പംപടി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

