Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2022 12:30 AM IST Updated On
date_range 27 Aug 2022 12:30 AM ISTപാസി ഫോറെക്സ് സാമ്പത്തിക തട്ടിപ്പ് : രണ്ട് ഡയറക്ടർമാർക്ക് 27 വർഷം തടവും 171 കോടി പിഴയും
text_fieldsbookmark_border
ചെന്നൈ: തിരുപ്പൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പാസി ഫോറെക്സ് ട്രേഡിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഓൺലൈൻ കമ്പനി അമിതപലിശ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ട് പ്രതികൾക്ക് കോയമ്പത്തൂർ പ്രത്യേക കോടതി 27 വർഷം വീതം തടവും 171.74 കോടി രൂപ പിഴയും വിധിച്ചു. കമ്പനി ഡയറക്ടർമാരായ തിരുപ്പൂർ സ്വദേശി മോഹൻരാജ്, കമലവള്ളി എന്നിവരെയാണ് ശിക്ഷിച്ചത്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽനിന്നുള്ള 58,571 ഇടപാടുകാരിൽനിന്നായി 1,600 കോടി രൂപയുടെ നിക്ഷേപമാണ് പ്രതികൾ തട്ടിയെടുത്തത്. മോഹൻരാജിന്‍റെ പിതാവ് കതിരവൻ അറസ്റ്റിലായിരുന്നുവെങ്കിലും പിന്നീട് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

