Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭർതൃഗൃഹത്തിൽ...

ഭർതൃഗൃഹത്തിൽ യുവതിയുടെ ദുരൂഹ മരണം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

text_fields
bookmark_border
arshad
cancel
camera_alt

അർഷാദ്, പിതാവ് മുസ്തഫ

Listen to this Article

തിരൂർ: തൃപ്രങ്ങോട് ബീരാഞ്ചിറയിൽ ഭർതൃഗൃഹത്തിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. ഭർത്താവ് പെരിന്തല്ലൂർ കൽപ്പറമ്പിൽ അർഷാദ് (25), പിതാവ് മുസ്തഫ (58) എന്നിവരെയാണ് തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആലത്തിയൂർ നടുവിലപറമ്പിൽ സുബൈറിന്‍റെ മകൾ ലബീബയെയാണ് (26) കഴിഞ്ഞ മാസം 21ന് രാവിലെ ചെറിയ പറപ്പൂരിലെ ഭർതൃഗൃഹത്തിലെ ബാത്ത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിക്ക് ഭർത്താവിന്‍റെ വീട്ടിൽ മാനസിക -ശാരീരിക പീഡനമേറ്റിരുന്നതായും ഭർതൃ പിതാവിൽനിന്ന് മോശം പെരുമാറ്റമുണ്ടായിരുന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. മരണകാരണം ഭർത്താവിന്‍റെയും ഭർതൃപിതാവിന്‍റെയും പീഡനമാണെന്ന് യുവതിയുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. ആദ്യ ഭർത്താവിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്‍റെ അനുജനായ അർഷാദുമായി നാലു മാസം മുമ്പായിരുന്നു ലബീബയുടെ രണ്ടാം വിവാഹം നടന്നത്. ഭർത്താവിന്റെ വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നായിരുന്നു യുവതി രണ്ടാം വിവാഹത്തിന് സമ്മതിച്ചത്.

എന്നാൽ, ഭർതൃവീട്ടുകാരുമായുള്ള പിണക്കങ്ങളെ തുടർന്ന് യുവതിയും അഞ്ച് വയസ്സുള്ള മകനും ആലത്തിയൂരിലെ വീട്ടിലായിരുന്നു താമസം. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് ലബീബയെ ഭർത്താവിന്‍റെ പിതാവ് മുസ്തഫ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mysterious deathHusband arrested
Next Story