Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആംബുലൻസുകളുടെ മറവിൽ...

ആംബുലൻസുകളുടെ മറവിൽ ദുരൂഹ ഇടപാടുകളെന്ന് സംശയം; ജീവനക്കാരുടെ അടക്കം വിശദാംശങ്ങൾ ശേഖരിച്ച് തുടങ്ങി

text_fields
bookmark_border
ആംബുലൻസുകളുടെ മറവിൽ ദുരൂഹ ഇടപാടുകളെന്ന് സംശയം; ജീവനക്കാരുടെ അടക്കം വിശദാംശങ്ങൾ ശേഖരിച്ച് തുടങ്ങി
cancel

കായംകുളം: നഗരത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയുണ്ടായ ഏറ്റുമുട്ടലിന് കാരണം ആംബുലൻസിന് മറവിലെ ലഹരി ഇടപാടുകളെന്ന് സംശയം. ഗവ. ആശുപത്രി പരിസരത്ത് ദിനേന ആംബുലൻസുകളുടെ എണ്ണം വർധിക്കുന്നതും സംശയങ്ങൾക്കിട നൽകുന്നുണ്ട്.

വെള്ളിയാഴ്ച പുലർച്ച ആശുപത്രി പരിസരം സംഘർഷ വേദിയായതിന് കാരണം ആംബുലൻസ് ഡ്രൈവർമാരുടെ അനാശാസ്യ ഇടപാടുകളെന്നാണ് പൊലീസിന് ലഭിച്ച വിവരം. കരുനാഗപ്പള്ളിയിൽനിന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുവന്നതാണ് സംഘർഷത്തിന് കാരണമായത്. അനാശാസ്യത്തിന് ആളിനെ തേടിയാണ് മൂന്നംഗ സംഘം അസമയത്ത് കരുനാഗപ്പള്ളിയിലെത്തിയത്. ലഹരിക്കടിമകളായ സംഘം വിവാഹത്തിെൻറ അനുബന്ധ ചടങ്ങുകൾക്ക് എത്തിയവരുമായി തർക്കമുണ്ടായതാണ് തട്ടി ക്കൊണ്ടുപോകലിന് കാരണമായത്. രാത്രി കാലത്ത് നഗരത്തിൽ തമ്പടിച്ചിരിക്കുന്ന ആംബുലൻസുകളുടെ മറവിൽ നടക്കുന്ന ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് നേരത്തേ തന്നെ പൊലീസിെൻറ മുന്നിലുണ്ട്. 30 ഓളം ആംബുലൻസുകളാണ് നഗരം കേന്ദ്രീകരിച്ച് മാത്രം പ്രവർത്തിക്കുന്നത്. ഇതിൽ 10ൽ താഴെ മാത്രമാണ് വ്യവസ്ഥാപിത സംവിധാനത്തിലുള്ളത്.

ഇതിലെ ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാത്തലമടക്കം അന്വേഷിക്കണമെന്ന നിർദേശം നടപ്പാക്കാതിരുന്നതും പ്രശ്നമാണ്. ലഹരി കടത്തിന് ആംബുലൻസുകൾ മറയാക്കുന്നുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. ഓരോ ആംബുലൻസുകളും കേന്ദ്രീകരിച്ച് ആവശ്യത്തിൽ കൂടുതൽ ജീവനക്കാരുള്ളതും സംശയങ്ങൾക്കിട നൽകുന്നു.

കൊല്ലം ജില്ലയിൽ തർക്കത്തിനിടെ ആംബുലൻസ് ഡ്രൈവർ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ആംബുലൻസുകൾ, നടത്തിപ്പുകാർ, ജീവനക്കാർ തുടങ്ങിയവരെ കുറിച്ച് വിശദാംശങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. കായംകുളത്തെ ആംബുലൻസ് ഡ്രൈവർമാരെ കുറിച്ചും അന്വേഷണം നടക്കുന്നതായി സി.ഐ മുഹമ്മദ് ഷാഫി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAmbulancesmysterious
News Summary - Mysterious deals under the guise of ambulances
Next Story