Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി കൊലക്കേസ് പ്രതികൾ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി കൊലക്കേസ് പ്രതികൾ പിടിയിൽ
cancel
camera_alt

പിടിയിലായ രതീഷ്,

അമിതാഭ്

Listen to this Article

കൊല്ലം: കൊലക്കേസ് പ്രതികളായ രണ്ടുപേർ എം.ഡി.എം.എയുമായി എക്സൈസ് പിടിയിൽ. എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് ഇൻസ്പെക്ടർ സി.പി. ദിലീപിന്‍റെ നേതൃത്വത്തിൽ പന്മന ഇടപ്പള്ളികോട്ട ഭാഗത്തു നടത്തിയ പരിശോധനയിലാണ് 11.649 ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് കൊല്ലം, മീനാട് താഴത്ത് ചേരിയിൽ പി.ജെ. നിവാസിൽ രതീഷ് (39), ആലപ്പുഴ, കാർത്തികപ്പള്ളി കൃഷ്ണപുരം കാപ്പിൽ മേക്ക് ദേശത്ത് ചന്ദ്രാലയം വീട്ടിൽ അമിതാഭ് ചന്ദ്രൻ (39) എന്നിവരെ അറസ്റ്റ് ചെയ്തത്.

ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതി അമിതാഭ് ചന്ദ്രൻ 2023ൽ കായംകുളത്ത് യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ്. രതീഷും നിരവധി കൊലപാതക ശ്രമ കേസുകളിലെ പ്രതിയാണ്. ബംഗളൂരുവിലെ നൈജീരിയൻ സ്വദേശിയിൽ നിന്നാണ് പ്രതികൾ എം.ഡി.എം.എ വാങ്ങി കേരളത്തിലേക്ക് കടത്തിയിരുന്നത്.

എക്സൈസ് ഉദ്യോഗസ്ഥരായ പ്രേം നസീർ, പ്രസാദ് കുമാർ, അജിത്, അനീഷ്, സൂരജ്, ജോജോ ജൂലിയൻ ക്രൂസ്, അഭിരാം, വർഷ, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsMDMAmurder case accused
News Summary - Murder suspects arrested with MDMA
Next Story