മൂന്നുമാസം പ്രായമായ പെൺകുഞ്ഞിനെ കൊന്ന് പുഴയിൽ തള്ളിയ മാതാവും 13കാരനും അറസ്റ്റിൽ
text_fieldsപുണെ: നവജാത ശിശുവിനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയ മാതാവും 13കാരനായ മകനും അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് സംഭവം.
മൂന്നുമാസം പ്രായമായ കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പല്ലവി ഭോങ്കേയെയും 13കാരനായ മകനെയുമാണ് അറസ്റ്റ് ചെയ്തത്.
ബുൽധാന സ്വദേശിയാണ് യുവതി. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ഇവർക്ക് നുക്ഷൻ സ്വദേശിയായ ഒരാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. പിന്നീട് യുവതി ഇയാളിൽനിന്ന് ഗർഭം ധരിക്കുകയും മൂന്നുമാസം മുമ്പ് െപൺകുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു.
പെൺകുഞ്ഞിനെ കൊലെപ്പടുത്തിയ ശേഷം 13കാരനായ മകനോട് കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത പുഴയിൽ ഉപേക്ഷിക്കാൻ നിർദേശിക്കുകയായിരുന്നു. മാതാവിെൻറ നിർദേശ പ്രകാരം കുഞ്ഞിെൻറ മൃതദേഹം 13കാരൻ വീട്ടിൽനിന്നും കുറച്ചകലെയുള്ള പുഴയിൽ ഉപേക്ഷിക്കുകയും ചെയ്തു.
കുട്ടിയെ ചോദ്യംചെയ്തതോടെ കൊലപാതക വിവരം പുറത്തറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലത്ത് പരിേശാധന നടത്തുകയും ചെയ്തു. പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കല്ലുനിറച്ച ബാഗിൽനിന്ന് പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.