യുവതിയെ ആക്രമിച്ച് മോഷണം നടത്തിയയാൾ പിടിയിൽ
text_fieldsചാത്തന്നൂർ: യുവതിയെ ആക്രമിച്ച ശേഷം മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ കല്ലിനുമേൽ വീട്ടിൽ ജിനേഷ് ബാബു (36) ആണ് പിടിയിലായത്.
വീട്ടിൽ അതിക്രമിച്ചുകയറി ഷാൾ യുവതിയുടെ കഴുത്തിൽ മുറുക്കി ഭീഷണിപ്പെടുത്തി.
നിലവിളി കേട്ടെത്തിയ യുവതിയുടെ അച്ഛൻ കൈ തട്ടിമാറ്റി രക്ഷപ്പെടുത്തി. ഈ സമയം മുറിയിലെ അലമാരയിൽ നിന്നും 33000 രൂപ അപഹരിച്ച് യുവാവ് കടന്നു. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്‍റെ നിർദേശാനുസരണം എസ്.ഐമാരായ ആശ ബി. രേഖ, സലിംകുമാർ, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ മുഹമ്മദ് ഹുസൈൻ, അനിൽകുമാർ, ബിനു, ജയിനമ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കവർച്ചക്കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി
കൊല്ലം: കവർച്ചക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ ജാമ്യം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കി.
2018 ൽ ചങ്ങൻകുളങ്ങരയിൽ യുവാവിനെയും പിതാവിെനയും മർദിച്ചവശരാക്കി 30,000 രൂപ കവർച്ച ചെയ്ത കേസിൽ രണ്ടാം പ്രതിയായ ഓച്ചിറ പായക്കുഴി മോഴൂർതറയിൽ പി. പ്യാരി (23) യുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ഓച്ചിറ ഇൻസ്പെക്ടർ കോടതിയിൽ സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.